Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News

Kannur

പ്രിയദർശിനി പദ്ധതി:ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്ന രീതി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്-എം

പയ്യാവൂർ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി സ്വാഗതാർഹമാണെങ്കിലും അതിന്‍റെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിരിക്കുന്ന രീതി ഏറെ പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി.

പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ് കഴിഞ്ഞ മുഴുവൻ പുരുഷൻമാർക്കും സൗജന്യ യാത്ര അനുവദിക്കണമെന്നും പദ്ധതിമൂലം സ്വകാര്യ ബസുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്‍റ് ജോസ് മണ്ഡപം അധ്യക്ഷത വഹിച്ചു. ജെയ്സൺ കാച്ചപ്പിള്ളിൽ, ബിനു മണ്ഡപം, ടോമി വടക്കുംവീട്ടിൽ, നോവിൻസ് ചെരിപുറം, ലിജു പാറയിൽ, ചാക്കോ കാരത്തുരുത്തേൽ, ജോസഫ് ചക്കാനിക്കുന്നേൽ, തുളസീധരൻ നായർ, തങ്കച്ചൻ വെട്ടത്ത്, ഏബ്രഹാം വെട്ടത്ത് എന്നിവർ പ്രസംഗിച്ചു.

District News

ഓണം സഹകരണ വിപണി തുടങ്ങി

നെടിയേങ്ങ: ഓണനാളുകളിലെ വിലക്കയറ്റം ഒഴിവാക്കി ജനങ്ങൾക്ക് ന്യായവിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി നെടിയേങ്ങ സർവീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ ഓണം സഹകരണവിപണി ആരംഭിച്ചു.

നെടിയേങ്ങ മത്തായിക്കുന്നിലെ ഈഴക്കുന്നേൽ ബിൽഡിംഗിൽ ആരംഭിച്ച വിപണി ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് കെ.പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ആദ്യ വില്പന നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് എം.പി. റഷീദ് ആമുഖ പ്രഭാഷണം നടത്തി. കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്‍റ് ജോസഫീന വർഗീസ്, സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. കുഞ്ഞിരാമൻ, എൻ. പ്രമോദ്, ജാൻസി കൊല്ലമന, പി. നൂറുദ്ദീൻ, എൻ.പി. സിദ്ദിഖ്, പി.ഐ. മാത്യു, ബാങ്ക് സെക്രട്ടറി ടി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

District News

നവജ്യോതി കോളജ് വിദ്യാർഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

ചെറുപുഴ: നവജ്യോതി കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്‍റ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ആശാൻകവല തിരുരക്ത ആശ്രമം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്‍ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോളജിലെ വിദ്യാർഥികളിൽ നിന്ന് സമാഹരിച്ച പൊതിച്ചോറുകളുടെ വിതരണവും അന്തേവാസികൾക്കൊപ്പം ഓണാഘോഷവും നടന്നു.

കോളജ് ഡയറക്ടർ ഫാ. ഡോ. സിജോയ് പോൾ സിഎസ്ടി, പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പൂക്കളം ഒരുക്കുകയും അന്തേവാസികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഡിപ്പാർട്ട്മെന്‍റ് മേധാവി ഫാ. ബിനോയ് വാഴയിൽ, മാനേജരും അധ്യാപകനുമായ ഫാ. ജിനേഷ് സ്രായിൽ എന്നിവർ‌ നേതൃത്വം നൽകി.

District News

പാചക മത്സരവുമായി സഹപാഠി കൂട്ടായ്മ

പയ്യാവൂർ: ശ്രീകണ്ഠപുരം ഹൈസ്കൂളിലെ എസ്എസ്എൽസി ബാച്ച് സഹപാഠികളുടെ കൂട്ടായ്മയായ 'ഫ്രീഡം ഗ്രൂപ്പ്-81' ന്‍റെ അഞ്ചാം സ്ഥാപകദിനാഘോഷത്തിന്‍റെ ഭാഗമായി ഗ്രൂപ്പ് അംഗങ്ങൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. അടിച്ചിക്കാമലയിലെ പിലാനാനി വില്ലയിൽ നടന്ന മത്സരത്തിൽ പരമ്പരാഗത ഹിന്ദു, ക്രിസ്ത്യൻ വിഭവങ്ങളാണ് ഒരുക്കിയത്.

ലീലാവതി ഗംഗാധരന്‍റെ നേതൃത്വത്തിലുള്ള ടീം തയാറാക്കിയ പരിപ്പ് പ്രഥമൻ ഒന്നാം സ്ഥാനം നേടി. മോളി ഫിലിപ്പും ടീമംഗങ്ങളും ചേർന്നൊരുക്കിയ ബീഫ് ഫ്രൈ രണ്ടാം സ്ഥാനവും അൽഫോൻസ ഫ്രാൻസിസ് തയാറാക്കിയ മീൻകറി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി.കെ. വിജയൻ, സോണി മാത്യു, വിജിനി കണ്ണൻ എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്കുള്ള സമ്മാനങ്ങൾ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് ബി.പി. വിപിനയും വാർഡ് കൗൺസിലർ സിന്ധുവും ചേർന്ന് വിതരണം ചെയ്തു. ചടങ്ങിൽ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ലളിതകുമാരി ആമുഖ പ്രഭാഷണം നടത്തി. എ. പ്രേമരാജൻ, ദാമോദരൻ, പി. ഉണ്ണികൃഷ്ണൻ, കെ.കെ. രവി എന്നിവർ പ്രസംഗിച്ചു.

ഗ്രൂപ്പ് ഭാരവാഹികളായ ബെന്നി ചാക്കോ, ടി.വി. രാമചന്ദ്രൻ, കെ. കുഞ്ഞപ്പ, കണ്ണൻ പരിപ്പായി, പി.കെ. പുരുഷോത്തമൻ, ശശികുമാർ, കെ.പി. ലക്ഷ്‌മണൻ, സി.വി. രാമകൃഷ്ണൻ, സി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

District News

കരുവഞ്ചാൽ വ്യാപാരോത്സവത്തിന് തുടക്കം

കരുവഞ്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും യൂത്ത് വിംഗും സംഘടിപ്പിക്കുന്ന കരുവഞ്ചാൽ വ്യാപാരോത്സവത്തിനു തുടക്കമായി. കെവിവിഇഎസ് ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു‌. യൂണിറ്റ് പ്രസിഡന്‍റ് ജെയിംസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്‍റ് ജോൺസൺ മാട്ടേൽ, റോയി പുളിക്കൽ, പി.എസ്. അബ്ദുൾമജീദ്, ജോൺ തെക്കേപ്പറമ്പിൽ, ജോർജ് പുല്ലാട്ട്, എൽസമ്മ ബേബി, പ്രശാന്ത് ഇടപ്പറമ്പിൽ, രാഹുൽ നാരായണൻ, അബ്ദുൾറഷീദ്, വി.പി. തോമസ് എന്നിവർ പ്രസംഗിച്ചു. കൺവീനർ പി.എം. അബ്‌ദുൾ റഷീദ് പദ്ധതി വിശദീകരണം നടത്തി.

ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വ്യാപാരോത്സവത്തിലൂടെ ഉപഭോക്താക്കൾക്ക് അഞ്ചുലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണു നൽകുന്നത്. അത്തം ഒന്നുമുതൽ 10 വരെ എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഓണക്കോടി സമ്മാനമായി നൽകുന്നത് ഉൾപ്പെടെ ഓണം ബംപർ സമ്മാനങ്ങളും ക്രിസ്മസ് ബംപർ സമ്മാനങ്ങളുമുണ്ട്.

എല്ലാമാസവും 15 നും 30 നും നറുക്കെടുപ്പിലൂടെ ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, എൽഇഡി ടിവി, മൊബൈൽ ഫോൺ തുടങ്ങിയ നിരവധി സമ്മാനങ്ങളും നൽകും. ജനുവരി അഞ്ചിനു നറുക്കെടുക്കുന്ന ബംപർ സമ്മാനം സ്കൂട്ടർ ഉൾപ്പെടെ നിരവധി സമ്മാനങ്ങളുണ്ട്.

District News

ലയൺസ് ക്ലബ് ഓണാഘോഷവും ആദരവും

ഇരിട്ടി: ലയൺസ് ക്ലബ് ഇരിട്ടി ഓണാഘോഷവും ആദരവും ചതിരൂർ 110 സങ്കേതത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സങ്കേതത്തിലെ കുടുംബങ്ങളും ഉപകുടുംബങ്ങളും ഉൾപ്പെടെ 40 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിമ്മി അന്തീനാട്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഇരിട്ടി പ്രസിഡന്‍റ് വി.ജി. സുനിൽ അധ്യക്ഷത വഹിച്ചു.

പാസ്റ്റ് ഡിസ്‌ട്രിക്ട് ഗവർണർ ലയൺസ് ഡെന്നീസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റെയ്ഹാനത്ത് സുബി, പഞ്ചായത്തംഗം ആശ കാപ്പുങ്കൽ, ലയൺസ് കാബിനറ്റ് കോ-ഓർഡിനേറ്റർ സുരേഷ് ബാബു, ഒ. വിജേഷ്, സിബി തോമസ്, എ.എം. ബിജോയി, ലിബിൻ ജോസ്, സുരേഷ് ബാബു, ജസ്റ്റിൻ ഏബ്രഹാം, സങ്കേതം പ്രമോട്ടർ ബിനു, അങ്കണവാടി അധ്യാപിക ഉഷ, സിനി, മിനി ഡെന്നീസ്, ഊരുമൂപ്പൻ ബാലൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ പൊതുപ്രവർത്തനത്തിലെ മികച്ച സേവനത്തിന് റെയ്ഹാനത്ത് സുബിയെ വനിതാ പുരസ്‌കാരം നൽകി ആദരിച്ചു. സങ്കേതത്തിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും പായസ വിതരണവും നടത്തി.

District News

ഊർജ സംരക്ഷണ പരിപാടി സംഘടിപ്പിച്ചു

ഇരിട്ടി: എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ സേവ് എനർജി, സേവ് ഫ്യൂച്ചർ ഊർജ സംരക്ഷണ പ്രോഗ്രാം മന്ത്രി സണ്ണി ജോസഫ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോയി നമ്പുടാകത്തിന് പ്രോജക്ട് കൈമാറി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ എൻഎസ്എസ് വോളന്‍റിയേഴ്സ് സന്ദർശനം നടത്തി വൈദുതി ഉപഭോഗം എങ്ങനെ കുറയ്ക്കാം എന്നെ വിഷയത്തെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിച്ചു. തുടർന്ന് മേഖലയിൽ തുടർച്ചയായി നിരീക്ഷണം നടത്തി.

വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യവുമായി കോളജിലെ എൻഎസ്എസ് യൂണിറ്റാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി സണ്ണി ജോസഫും യൂണിവേഴ്സിറ്റി എൻഎസ്എസും പദ്ധതിക്ക് പൂർണ പിന്തുണയാണു നൽകുന്നത്.
പരിപാടിയിൽ കോളജ് മാനേജർ ഫാ. ജോർജ് പൊട്ടയിൽ, പ്രിൻസിപ്പൽ ഫാ. ഡോ. പീറ്റർ വർഗീസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ തോമസ് പോൾ തുടങ്ങിയവർ പങ്കെടുത്തു.

District News

പ്രമേയം രാഷ്‌ട്രീയ പ്രേരിതമെന്ന് ആരോപണം; പായം പഞ്ചായത്ത് യോഗം യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു

ഇരിട്ടി: സംസ്ഥാന സർക്കാർ ഫണ്ട് വെട്ടിക്കുറച്ചെന്ന് പായം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു.

മുൻ സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ടോം, ആന്‍റോ പടിഞ്ഞാറേക്കര, സുജ ചന്ദ്രൻ, ജെമില നാസർ, ഹരിത, ഡെന്നീസ് മാണി എന്നിവർ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പഞ്ചായത്തിലെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ വിശദീകരണ യോഗം നടത്തി. മാടത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

യുഡിഎഫ് ചെയർമാൻ മട്ടിണി വിജയൻ, കൺവീനർ ഡെന്നീസ് മാണി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. വി. ബാലകൃഷ്ണൻ, പി.സി. പോക്കർ, ഉലഹന്നാൻ പേരേപറമ്പിൽ, മൂര്യൻ രവീന്ദ്രൻ, സി. യാക്കൂബ് , കെ. ബഷീർ, അബ്ദുല്ല ഹാജി, ബാലകൃഷ്ണൻ പൂവക്കര, ജാൻസി, സുഹാസ്, പ്രകാശൻ, ഭാസ്കരൻ, ടോമി, സുജേഷ് വട്ടിയറ, റീന കൃഷ്ണൻ, ബിജു കരുമാക്കി, ജിജോ അടവനാൽ തുടങ്ങിയവർ പങ്കെടുത്തു.

District News

ഓണക്കുരുക്കഴിക്കാൻ കണ്ണൂർ നഗരത്തിൽ ഇന്ന് പൊലിസിറങ്ങും

കണ്ണൂർ: ഓണാഘോഷങ്ങളുടെയും അവധിക്കാല ഷോപ്പിംഗിന്‍റെയും ഭാഗമായി കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകാനിടയുള്ള വൻ ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ഒഴിവാക്കാൻ ഇന്നു മുതൽ പൊലിസ് രംഗത്തിറങ്ങും. പൊതുജനങ്ങളും ബസ് ജീവനക്കാരും ഓട്ടോ/ ടാക്സിക്കാരും സഹകരിക്കണമെന്ന് മേയർ പി. ഇന്ദിരയും അറിയിച്ചു.

കണ്ണൂർ നഗരപരിധിയിലെ സ്ക്രാപ്പ് കടകളിൽ പുറത്ത് സ്റ്റോക്ക് ചെയ്തിട്ടുള്ള സ്ക്രാപ്പ് സാധനങ്ങൾ ഇന്നു മുതൽ നീക്കം ചെയ്യും. കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും തടസമായ രീതിയിൽ വർക്ക് ഷോപ്പ് പ്രവർത്തനവും അനുവദിക്കില്ല. നഗരത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഓണം സീസൺ കഴിയും വരെ ദയാ മെഡിക്കൽസ് ഗ്രൗണ്ട്, മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കളക്ടറേറ്റ് മൈതാനം, നിക്‌ഷാൻ ഇലക്ട്രോണിക്സിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് എന്നിവ പാർക്കിംഗ് കേന്ദ്രങ്ങളായിരിക്കും.

പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതൽ മുന്നോട്ടുള്ള വീതി കൂടിയ സ്ഥലത്തെ ബസ്, ലോറി പാർക്കിംഗുകൾ പൂർണമായും ഒഴിവാക്കുന്നതിനും പ്രസ്തുത സ്ഥലത്ത് ഓണം സീസണിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം അനുവദിക്കുന്നതിനും തീരുമാനിച്ചു.

ജൂബിലി ഹാൾ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സിൽക്സ്, രാമാനന്ദ ഓയിൽ മിൽ റോഡ് എന്നിവിടങ്ങളിൽ ബസ് പാർക്കിംഗ് ഒഴിവാക്കി.
ഓണം കഴിയും വരെ എസ്ബിഐയിൽ നിന്ന് പുതിയ ബസ്‌സ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺസൈഡ് പാർക്കിംഗ് മാത്രമായിരിക്കും. എസ്ബിഐ ജംഗ്ഷനിൽ നിക്‌ഷാൻ ഭാഗത്തേക്ക് പോകുന്ന ഇട റോഡ് ഓണം സീസണിൽ വൺ വേ ആയിരിക്കും. പയ്യാമ്പലം ബീച്ച് റോഡ് സൈഡിലുള്ള വാഹന പാർക്കിംഗ് ഒഴിവാക്കും.

ഓണം സീസൺ കഴിയും വരെ പ്ലാസ ജംഗ്ഷൻ മുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രം മുൻവശം വഴി താവക്കര ബസ്‌സ്റ്റാൻഡ് എൻട്രി വരെ വൺവേ ആക്കുന്നതിനും, താവക്കരയിൽ നിന്നു പ്ലാസയിലേയ്ക്കുള്ള വഴി നോ എൻട്രി ആക്കി പുതിയ ബസ്‌സ്റ്റാൻഡ് റോഡ് വഴി എസ്ബിഐ ജംഗ്ഷൻ വഴി ഗതാഗതം ക്രമീകരിക്കും.

District News

ഭരണ വിരുദ്ധ വികാരം കുറഞ്ഞ തോതിൽ പ്രതിഫലിച്ചത് കേരളാ കോൺഗ്രസ്-എമ്മിന് മാത്രം: ജോസ് കെ. മാണി

ഇരിട്ടി: പത്തുവർഷത്തെ ഭരണത്തിൽ നിന്ന് എൽഡിഎഫിനെ പുറത്താക്കിയത് ഭരണ വിരുദ്ധ വികാരമാണെന്ന് കേരള കോൺഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപി. എൽഡിഎഫിലെ മറ്റ് ഘടകക്ഷികളെല്ലാം പല മണ്ഡലങ്ങളിലും 20,000 മുതൽ 30,000വരെ വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോൾ കേരളാ കോൺഗ്രസ്-എമ്മിന്‍റെ സ്ഥാനാർഥികൾ പരാജയപ്പെട്ടത് ശരാശരി 8000 വോട്ടുകൾക്ക് താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇരിട്ടി കുന്നോത്ത് നടന്ന പാർട്ടി ജില്ലാ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ആണോ എൽഡിഎഫ് ആണോ എന്ന ചോയിസിന് മുന്നിൽ ജനങ്ങൾ യുഡിഎഫി നൊപ്പം നിന്നു. ഒരിക്കലും ജയിക്കില്ലെന്ന് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞ പല യുഡിഎഫ് സ്ഥാനാർഥികളും ജയിച്ചുകയറി. അപ്പോഴും ഭരണ വിരുദ്ധ വികാരത്തിന്‍റെ തോത് കുറഞ്ഞ തോതിൽ പ്രതിഫലിച്ചത് എൽഡിഎഫിൽ കേരളാ കോൺഗ്രസ് -എമ്മിന് മാത്രമാണെന്ന് ജോസ് കെ. മാണി പറഞ്ഞു.
30 സീറ്റ് കിട്ടിയാൽ ഞങ്ങൾ കേരളം ഭരിക്കുമെന്ന പറഞ്ഞ ബിജെപിയാണ് ഇപ്പോൾ മൂന്ന് സീറ്റുമായി യുഡിഎഫ് ഭരണത്തെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ എതിർത്തതെല്ലാം അവേശത്തോടെ വി.ഡി. സതീശൻ സർക്കാർ നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ പ്രസിഡന്‍റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജോബിച്ചൻ മൈലാടൂർ, കെ.ടി. സുരേഷ് കുമാർ, വിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജില്ലാ ഭാരവാഹികളുടെ സംഘടനാ ചർച്ചയും മണ്ഡലം, നിയോജക മണ്ഡലം പ്രസിഡന്‍റുമാരുടെ യോഗവും നടന്നു. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും സംബന്ധിച്ച് ചർച്ചകൾ നടന്നു.

കേരള യൂത്ത് ഫ്രണ്ട്- എം, കേരള വനിതാ കോൺഗ്രസ്- എം, കർഷക യൂണിയൻ- എം, കെഎസ്‌സി-എം, കെടിയുസി- എം, ദളിത് ഫ്രണ്ട്- എം എന്നീ പോഷക സംഘടനകളുടെ ജില്ലാ, നിയോജക മണ്ഡലം, മണ്ഡലം ഭാരവാഹികളുടെ പ്രത്യേക സംഘടനാ ചർച്ചകളും നടന്നു. ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും താഴെത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ ക്യാമ്പിൽ ഉയർന്നു.

District News

സഹകരണ സമാശ്വാസ വിതരണം

കണ്ണൂർ‌: കേരള സർക്കാരിന്‍റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് കേരള സംസ്ഥാന സഹകരണ അംഗ സമാശ്വാസ വിതരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനവും ധനസഹായ വിതരണവും ടി.ഒ.മോഹനൻ എംഎൽഎ നിർവഹിച്ചു. ജോയിന്‍റ് രജിസ്ട്രാർ (ജനറൽ) പി.ജെ. ജോയിച്ചൻ അധ്യക്ഷത വഹിച്ചു.

ഓഡിറ്റ് ജോയിന്‍റ് ഡയറക്ടർ പി.വി. ബിന്ദുമോൾ, ഡെപ്യൂട്ടി രജിസ്ട്രാർ എ.പി.ഗംഗാധരൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ കെ. രാജീവൻ, എം.കെ. പ്രദീപ് കുമാർ, സി.വി. ശശീന്ദ്രൻ, ടി. അനിൽ, നാറാത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് രജിത്ത് നാറാത്ത്, അസി. രജിസ്ട്രാർ പി. സുഭാഷ്, അസി. രജിസ്ട്രാർ(പ്ലാനിംഗ്) കെ.വി. ജയേഷ്, പി.വി. ഗണേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

District News

22 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കണ്ണൂർ: കൊലപാതകവും വധശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി 22 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പൊലിസ് ബംഗളൂരുവിൽനിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്ത് താമസിച്ചിരുന്ന രാഗേഷ് (49) ആണ് പിടിയിലായത്. 2001-ൽ കണ്ണൂർ തളാപ്പിൽ നടന്ന കൊമ്പ്ര പ്രദീപൻ വധക്കേസ്, 2004ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന സിപിഎം പ്രവർത്തകൻ രവീന്ദ്രന്‍റെ കൊലപാതകം, 2001ൽ താവക്കരയിൽ യോഗാനന്ദനെ വധിക്കാൻ ശ്രമിച്ച കേസ് എന്നിവയിലെ പിടികിട്ടാപ്പുള്ളിയാണ്. കണ്ണൂർ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ ഭരത് റെഡ്ഢിയുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജിന്‍റെയും കണ്ണൂർ എസിപി എം.പി. ആസാദിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു തർബനഹള്ളി കേന്ദ്രീകരിച്ച് ഒരാഴ്ചയോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് രാഗേഷ് താമസിച്ചിരുന്ന വീട് കണ്ടെത്തിയത്. തുടർന്ന് ഇന്നലെ അർധരാത്രിയോടെ പ്രത്യേക അന്വേഷണ സംഘം വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വളർത്തുനായയെ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടി.
നാട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. പഴയ സുഹൃത്തിൽനിന്ന് അവ്യക്തമായ ഫോട്ടോ ലഭിച്ചതും അന്വേഷണത്തിൽ വഴിത്തിരിവായി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോട്ടോ കൂടുതൽ വ്യക്തതയോടെ പൊലിസ് തയാറാക്കി നടത്തിയ അന്വേഷണമാണ് ബംഗളൂരുവിലേക്ക് എത്തിച്ചത്. സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ വിനോദ്, എഎസ്ഐമാരായ ഷാജി, രാജീവൻ, സ്നേഹേഷ് ,സജിത്ത്, സിപിഒമാരായ നാസർ, അനുപ്, ഷംസീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വീട്ടിലെ ഫോട്ടോകളുമായി മുങ്ങി; ഒടുവിൽ ആ ഫോട്ടോയിൽ കുടുങ്ങി

കണ്ണൂർ: വീട്ടിലുണ്ടായിരുന്ന ഫോട്ടോകളെല്ലാം എടുത്താണ് രാഗേഷ് ഒളിവിൽ പോയത്. ഇതേക്കുറിച്ച് ചോദിച്ച വീട്ടുകാരോട് സിനിമയിൽ അഭിനയിക്കാൻ വേണ്ടി അയച്ചുകൊടുക്കാനാണെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ജാമ്യത്തിലിറങ്ങി മുങ്ങിയ രാഗേഷിനെ തേടി പൊലിസ് പലതവണ വീട്ടിലെത്തിയെങ്കിലും കേസിലേക്ക് ആവശ്യമായ തെളിവോ ഫോട്ടോയോ ഒന്നും കിട്ടിയില്ല. അതിനിടെയാണ് രാഗേഷിന്‍റെ പഴയൊരു സുഹൃത്തിൽനിന്ന് കിട്ടിയ ഫോട്ടോ പൊലിസിന് പിടിവള്ളിയായത്. പ്രഫഷണലുകളെ ഉപയോഗിച്ച് ഫോട്ടോയിൽ കാലത്തിന് അനുസരിച്ച് മാറ്റം വരുത്തി നടത്തിയ അന്വേഷണം ഒടുവിൽ പ്രതിയിലേക്ക് എത്തി.

ഫോട്ടോ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിനടുത്ത് ഒരു മലയാളി നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ പ്രതിയെ കണ്ടെന്ന് നിർണായക വിവരം ലഭിച്ചു. ബംഗളൂരു കേന്ദ്രീകരിച്ച് കാറ്ററിംഗ് നടത്തുന്ന മലയാളികളെ കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. അങ്ങനെയാണ് തർബനഹള്ളിയിൽ മറ്റൊരു പേരിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ‘സാബു’ എന്ന പേരിലാണ് അവിടെ അറിയപ്പെട്ടിരുന്നത്. തൃശൂർ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച് ഏകദേശം 20 വർഷമായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

കാറ്ററിംഗ് ജോലി കഴിഞ്ഞാൽ അധികസമയവും വീട്ടിൽ തന്നെ കഴിയുന്നതിനാൽ നാട്ടുകാർക്ക് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ലായിരുന്നു. ടൂവിലറിന്‍റെ നമ്പർ സംഘടിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ അത് രാഗേഷ് എന്ന പേരിലാണെന്ന് മനസിലായി. ആർസി വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒരു ഫോൺ നമ്പർ കിട്ടി. അതും രാഗേഷ് എന്ന് പേരിലായിരുന്നു. അതിന്‍റെ വിശദാംശങ്ങൾ എടുത്തപ്പോൾ ഫോട്ടോയും കിട്ടി. ഫോട്ടോ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചപ്പോൾ അവർ രാഗേഷിനെ തിരിച്ചറിയുകയുമായിരുന്നു.

District News

വിദ്യാർഥിയുടെ മരണം: ക്രൈംബ്രാഞ്ച് അനേ്വഷണം ആവശ്യപ്പെട്ട് കുടുംബം

തലശേരി: പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സിനിമ നിർമാതാവ് ലിബർട്ടി ബഷീറിന്‍റെ പേരക്കുട്ടി ചിറക്കര മാഹിനലി സാഹിബ് റോഡിലെ ശബാന മൻസിലിൽ റൈഹാൻ ബിൻ അമീർ (15) മരിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ച് അന്വഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ പി. ഹാഫിയബി ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്. കഴിഞ്ഞ ഒന്നിന് വൈകുന്നേരം നാലിനാണ് റൈഹാനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കണ്ണൂർ ജെം ഇന്‍റർനാഷനൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു റൈഹാൻ ബിൻ അമീർ. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ പ്രധാന അധ്യാപിക റൈഹാനെ മറ്റു കുട്ടികളുടെ മുന്നിൽവച്ച് മാനസികരോഗി എന്നു വിളിച്ച് അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നും ഈ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ഇതുസംബന്ധിച്ച് ക്ലാസിലെ കുട്ടികൾ നടത്തിയ ആശയവിനിമയം സംബന്ധിച്ച വിവരങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു.

എന്നാൽ, സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും സ്‌കൂൾ മാനേജ്മെന്‍റ് അതിസമ്പന്നരായതിനാൽ ലോക്കൽ പൊലിസിന്‍റെ അന്വേഷണങ്ങൾക്ക് പരിമിതിയുള്ളതായും കുടുംബം പറയുന്നു. റൈഹാന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അന്വേഷണം പ്രത്യേക പൊലിസ് സംഘത്തിന് കൈമാറണമെന്നാണ് ഹാഫിയബി ആവശ്യപ്പെട്ടിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പ്രധാന അധ്യാപിക, ക്ലാസ് ടീച്ചർ, കുട്ടികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് പൊലിസ് മൊഴി രേഖപ്പെടുത്തിയിരുന്നു. മാർക്ക് കുറഞ്ഞതിനെക്കുറിച്ച് കുട്ടിയോട് സംസാരിച്ചിരുന്നുവെന്നും ജയിക്കണമെങ്കിൽ അദ്ഭുതം സംഭവിക്കണമെന്ന് പറഞ്ഞിരുന്നതായും പ്രിൻസിപ്പൽ പൊലിസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. കുട്ടിയെ മനഃപൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സാധാരണ കുട്ടികളോട് സംസാരിക്കുന്ന പോലെ മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നുമാണ് പ്രധാനധ്യാപികയുടെ നിലപാട്.

District News

വ്യാപാരി വ്യവസായി സംഘത്തിലെ വെട്ടിപ്പ്:സംഘം മുൻ പ്രസിഡന്‍റിനെ പൊലിസ് ചോദ്യം ചെയ്തു

തലശേരി: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന വ്യാപാരി വ്യവസായി വെൽ-ഫേർ സഹകരണ സംഘം ഭാരവാഹികളെ പൊലിസ് ചോദ്യം ചെയ്തു. സൊസൈറ്റി മുൻ പ്രസിഡന്‍റ് വീനസ് രവീന്ദ്രൻ, ഡയറക്ടർമാരായ സാക്കിർ, ഇസ്മയിൽ എന്നിവരെയാണ് പൊലിസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. നാലു മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ വിലപ്പെട്ട ചില വിവരങ്ങൾ പൊലിസിന് ലഭിച്ചതായാണ് അറിയുന്നത്.

തട്ടിപ്പു കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജീഷിനെ ഇന്ന് പൊലിസ് കസ്റ്റഡിയിൽ വാങ്ങും. ഇയാൾ സ്വകാര്യ ബാങ്കിൽ അര കോടിയുടെ സ്വർണാഭരണങ്ങൾ പണയംവച്ചതായി പൊലിസ് കണ്ടെത്തിയിരുന്നു.

പണയ പണ്ടമെടുക്കാൻ അനുമതിയില്ലാത്ത സംഘത്തിലെ സെക്രട്ടറിയായ ജ്യോജീഷ് വളരെ ആസൂത്രിത്രമായാണ് സ്വർണാഭരണങ്ങൾ നിക്ഷേപകരിൽനിന്നും സ്വീകരിച്ചിരുന്നത്.

ജ്യോജിഷിന് ആറു ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ളതായും പൊലിസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. നിലവിൽ ഒമ്പത് പരാതികളിലാണ് പൊലിസ് അന്വേഷണം നടത്തി വരുന്നത്.

District News

നിർമാണം പൂർത്തിയായ വീടിന്‍റെ അടിയിൽ ഗർത്തവും ഗുഹയും; നിസഹായരായി സദനും കുടുംബവും

ബന്തടുക്ക: ടൈൽസ് പണിക്കാരനായ ആനക്കല്ല് ഒറ്റമാവുങ്കലിലെ കെ. സദൻ മൂന്നുവർഷത്തെ പ്രയത്നത്തിനൊടുവിലാണ് കുടുംബസ്വത്തായി കിട്ടിയ സ്ഥലത്ത് ഒരു ഒറ്റനില വീടിന്‍റെ നിർമാണം പൂർത്തിയാക്കിയത്. ഓണത്തിനു പിന്നാലെ ഈ മാസം 28ന് ഗൃഹപ്രവേശം നടത്താനും തീരുമാനിച്ചതാണ്.

അവസാനഘട്ട പ്രവൃത്തികളുടെ ഭാഗമായി മൂന്നാഴ്ച മുമ്പ് വീടിനു പിന്നിൽ ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് നിർമിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുമ്പോഴാണ് സമീപത്ത് മണ്ണു താഴ്ന്ന് ചെറിയൊരു ഗർത്തം രൂപപ്പെട്ടതായി കണ്ടത്. അത് ഉടൻതന്നെ മണ്ണിട്ടു മൂടുകയും ചെയ്തു.

എന്നാൽ മഴ പെയ്തപ്പോൾ ഈ മണ്ണ് താഴ്ന്ന് വീണ്ടും ഗർത്തം രൂപപ്പെട്ടു. കാണെക്കാണെ ഗർത്തത്തിന് വീതിയും ഉയരവും വർധിച്ചു. വലിയ അളവിൽ മണ്ണിടിഞ്ഞ് വീടിന്‍റെ അടിയിലൂടെ വലിയൊരു ഗുഹ തെളിഞ്ഞുവന്നു. അതിലൂടെ വെള്ളമൊഴുകുന്നുണ്ടെന്നും 150 മീറ്റർ അകലെ തോട്ടത്തിലുള്ള കുളത്തിലേക്ക് ഉറവയായി പതിക്കുകയാണെന്നും കണ്ടെത്തി.

വടക്കുഭാഗത്തേക്ക് ചരിവുള്ള കുന്നിൻപ്രദേശത്താണ് വീട് നിർമിച്ചത്. ചരിവുള്ള അതേ ദിശയിലാണ് വീടിന്‍റെ അടിയിലൂടെ വെള്ളമൊഴുകുന്നത്.
കാസർഗോഡ് മേഖലയിലെ ജലസ്രോത്സുകളായ സുരങ്കകളുടെ മാതൃകയിലുള്ള ഈ ഗുഹയും നീരൊഴുക്കും നേരത്തേ ഇവിടെ ഉണ്ടായിരുന്നതായും അതറിയാതെയാണ് അതിനു മുകളിൽ വീടു നിർമിച്ചതെന്നുമാണ് മനസിലായത്.
സെപ്റ്റിക് ടാങ്ക് കുഴിക്കുമ്പോൾ ഗുഹയുടെ മുഖം തുറന്നതോടെ വലിയ അളവിൽ മണ്ണിടിഞ്ഞ് വിസ്താരം വർധിക്കുന്ന നിലയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും ഇതിനു കാരണമായി. കുഴിയെടുത്ത ഭാഗത്തുനിന്ന് ഇറങ്ങിനോക്കുമ്പോൾ മൂന്ന് ആളിന്‍റെ പൊക്കത്തിലാണ് ഇപ്പോൾ ഗുഹയുള്ളത്. ഇനി ഈ വീട്ടിൽ ഒരുദിവസം പോലും മനസമാധാനമായി ഉറങ്ങാൻ കഴിയുമെന്ന പ്രതീക്ഷ ഇപ്പോൾ സദനും കുടുംബത്തിനുമില്ല.

വീണ്ടും മഴ കനത്താൽ ഗുഹയിലേക്ക് കൂടുതൽ മണ്ണിടിഞ്ഞ് വീടുതന്നെ നിലംപതിക്കുന്നത് കാണേണ്ടിവരുമോ എന്ന ആശങ്കയാണുള്ളത്. വില്ലേജിൽനിന്നും പഞ്ചായത്തിൽനിന്നുമൊക്കെ ആളുകൾ വന്നുനോക്കിയെങ്കിലും എല്ലാവരും നിസഹായതയാണ് പ്രകടിപ്പിക്കുന്നത്.

കൂലിപ്പണിയെടുത്ത് കിട്ടുന്നതിൽനിന്ന് മിച്ചംവച്ച തുക ഉപയോഗിച്ചാണ് 1350 ചതുരശ്ര അടി മാത്രം വിസ്താരമുള്ള ഈ ഒറ്റനില കോൺക്രീറ്റ് വീട് നിർമിച്ചത്. ചെലവ് ചുരുക്കുന്നതിനായി നിർമാരവൃത്തികളുടെ നല്ലൊരു ഭാഗം സദൻ സ്വന്തമായി ചെയ്യുകയായിരുന്നു.നാളിതുവരെയുള്ള സമ്പാദ്യം മുഴുവനും എണ്ണിപ്പെറുക്കി ചെലവഴിച്ച് തീർന്നു. ഇനി വീണ്ടും മറ്റൊരിടത്ത് ഈ അധ്വാനമെല്ലാം ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പോലുമില്ലാത്ത നിലയാണ്.

അമ്മ നാരായണിയും ഭാര്യ രമ്യയും മക്കളായ ആദിൽദേവും ആദിലക്ഷ്മിയും അടങ്ങുന്നതാണ് സദന്‍റെ കുടുംബം. ഇനി എന്തുചെയ്യാൻ കഴിയുമെന്ന നിരാശയും ആശങ്കയും അവരും പങ്കുവയ്ക്കുന്നു. സർക്കാരോ സന്നദ്ധ സംഘടനകളോ സാങ്കേതിക വിദഗ്ധരോ ഇടപെട്ട് പ്രശ്നത്തിന് എന്തെങ്കിലുമൊരു പരിഹാരം കാണാനെത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ഇവർക്കു ബാക്കിയുള്ളത്.

District News

കരിവെള്ളൂരിലെ കൊലപാതക ശ്രമം: പൊള്ളലേറ്റ പ്രതി മരിച്ചു

പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കൊഴുമ്മല്‍ വരീക്കരയിലെ ഓട്ടോ ഡ്രൈവര്‍ സി.വി. സനല്‍കുമാറാണ് (46) മരിച്ചത്.

ഞായറാഴ്ച രാത്രി പത്തോടെ കൂക്കാനം മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ വി.വി. പ്രഭാകരന്‍റെ വീട്ടിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലെത്തിയ സനല്‍ വീടിനകത്തു കയറി കൈയില്‍ കരുതിയിരുന്ന പെട്രോൾ ഭാര്യ പ്രജിഷ (37)യുടെയും അമ്മ പത്മിനി (56)യുടെയും ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലിസാണ് തൊട്ടടുത്തപറമ്പില്‍ പൊള്ളലേറ്റ് കിടക്കുകയായിരുന്നു സനലിനെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം.

സംഭവത്തിൽ ഭാര്യാപിതാവ് വി.വി. പ്രഭാകരന്‍ നല്‍കിയ പരാതിയില്‍ സനലിനെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തിരുന്നു. സനലുമായി അകന്നുകഴിയുകയായിരുന്ന ഭാര്യ പ്രജിഷ വിവാഹമോചനമാവശ്യപ്പെട്ട് കേസ് കൊടുത്തതിന്‍റെ വിരോധമാണ് കൊലപാതകശ്രമത്തിന് കാരണമെന്നാണ് പരാതിയിലുള്ളത്.
സനൽകുമാറിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മലാപ് സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. മക്കള്‍: ഘനശ്യാം, നിദാസ. സഹോദരങ്ങള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍.

District News

രാഷ്‌ട്രീയ കിസാൻ മഹാസംഘ് പ്രക്ഷോഭം തുടങ്ങി

കണ്ണൂർ: ഇഎസ്എ അല്ല ഏത് കാട്ടാളനിയമം കൊണ്ടുവന്നാലും കേരളത്തിലെ കർഷകന്‍റെ ഒരിഞ്ച് ഭൂമിപോലും ഇനി പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് രാഷ്‌ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി ബിജു. 2026 ലെ ഇഎസ്എ കരട് വിജ്ഞാപനം റദ്ദാക്കുക, ഇഎസ്എ വനത്തിനുള്ളിൽ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി മറ്റു സംഘടനകളുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന പ്രക്ഷോഭത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇഎസ്എ വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചും കസ്തൂരിരംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ വച്ചും കേരളത്തിൽ ഇഎസ്എ നടപ്പാക്കാൻ കഴിയില്ലെന്ന് കാണിച്ച് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് ആക്ഷേപം അയച്ചുകൊണ്ടാണ് സംസ്ഥാനതല പ്രക്ഷോഭ പരിപാടികൾക്ക് കണ്ണൂരിൽ തുടക്കം കുറിച്ചത്.

തുടർന്ന് ഇന്നലെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 25 കർഷക സംഘടനകളുടെ സംസ്ഥാന നേതാക്കൾ ഉപവാസം നടത്തി. ഏകദിന ഉപവാസം കണ്ണൂർ മേയർ പി. ഇന്ദിര നാരങ്ങാനീരു നൽകി അവസാനിപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ. ജോസുകുട്ടി ഒഴുകയിൽ സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല നന്ദിയും പറഞ്ഞു.

വിവിധ കർഷക സംഘടന നേതാക്കളായ സ്കറിയ നെല്ലംകുഴി (ഇൻഫാം),റോസ് ചന്ദ്രൻ (ജൈവ കർഷകസമിതി), അപ്പച്ചൻ ഇരുവേലിൽ (ആർ കെഎംഎസ്), ഡോ. സുരേന്ദ്രനാഥ്, പി. ജെ.ജോൺ (എച്ച്ആർസിപിസി), ബേബി ചെമ്പരത്തി (കർഷക സ്വരാജ് സത്യഗ്രഹ സമിതി), മോളി ജോർജ് (എഫ്ആർഎഫ് ),പി. കെ കുര്യാക്കോസ് (എൻഎഫ്ആർപിഎസ്), ജിൽസ് മേക്കൽ (കൊട്ടിയൂർ സംരക്ഷണ സമിതി), ജയിംസ് പന്ന്യാംമാക്കൽ (കർഷക ഐക്യവേദി),സജീഷ് കുത്തന്നൂർ (പാലക്കാടൻ കർഷക മുന്നേറ്റം),അഥിരഥൻ ചിറ്റൂർ (ദേശീയ കർഷക സമാജം), പി.സതീഷ് കുമാർ (പീപ്പിൾസ് മൂവ്മെന്‍റ്),സണ്ണി തുണ്ടത്തിൽ (ആർകെഎംഎസ്), ഷൈദ പ്രവീൺ (വനിത വിഭാഗം ആർകെഎംഎസ്), കെ. വി.ലീലാമ്മ (ഐഫ),ഗർവാസിസ് കല്ലുവയൽ, ടോമി തോമസ്, ഷിബു ജേക്കബ്, ജയ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.

District News

എംആര്‍പിക്ക് വില്‍ക്കാനാകാത്ത രാസവളങ്ങള്‍ ബഹിഷ്‌കരിക്കും: എഫ്ഡിഎ

കല്‍പ്പറ്റ: ചാക്കില്‍ രേഖപ്പെടുത്തിയ എംആര്‍പിക്ക് വില്‍ക്കാന്‍ കഴിയാത്ത രാസവളങ്ങള്‍ ഫെര്‍ട്ടിലൈസര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്ഡിഎ) ബഹിഷ്‌കരിക്കും.
യൂറിയ, ഡിഎപി ഉള്‍പ്പെടെ ചില കോംപ്ലക്‌സ് വളങ്ങളുടെ വില്‍പനയാണ് ബഹിഷ്‌കരിക്കുകയെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി. രവീന്ദ്രന്‍, മറ്റു ഭാരവാഹികളായ ഇ. ഹൈദ്രു, ഷമീര്‍ കരണി, ബെന്നി ജോസഫ്, എം.വി. റെജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജും ഇറക്കുകൂലിയും കമ്പനികള്‍ നല്‍കാത്തതിനാല്‍ ചാക്കില്‍ രേഖപ്പെടുത്തിയ വിലയ്ക്ക് യൂറിയയും ഡിഎപിയും വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

എംആര്‍പിയിലും കൂടുതല്‍ വില ഇടാക്കൂന്നത് വളം ചില്ലറ വ്യാപാരികളും ഉപഭോക്താക്കളുമായുള്ള തര്‍ക്കത്തിനു കാരണമാകുകയാണ്.

എഫ്ഒഎല്‍ (ഫ്രൈറ്റ് ഓണ്‍ ലൊക്കേഷന്‍) സമ്പ്രദായപ്രകാരം വളങ്ങള്‍ കടകളില്‍ എത്തിക്കുന്നത് പല കമ്പനികളം നിര്‍ത്തിവച്ചിരിക്കയാണ്. എഫ്ഒഎല്‍ സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിനടക്കം ഇടപെടല്‍ തേടി കൃഷി മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിഷയം പഠിച്ച് സെക്രട്ടറി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാമെന്നാണ് മന്ത്രി നിവദേക സംഘത്തെ അറിയിച്ചത്.

നാമമാത്ര കമ്മീഷന്‍ ഉപയോഗിച്ച് മുന്നോട്ടുപോകാന്‍ വ്യാപാരികള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ് പിന്‍വലിച്ചത്. ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യ-യുക്രൈന്‍, യുഎസ്-ഇറാന്‍ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ പൊട്ടാഷ്, ഫാക്ടംഫോസ് വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. പൊട്ടാഷ് ചാക്കിന് (50 കിലോഗ്രാം) 1,550 രൂപയായിരുന്നത് 2,300 രൂപയായി വര്‍ധിച്ചു. ഫാക്ടംഫോസിന്‍റേത് 1,450 രൂപയില്‍നിന്ന് 2,300 രൂപയായി ഉയര്‍ന്നു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം താങ്ങാന്‍ കഴിയുന്നതല്ല ഈ വിലക്കയറ്റമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

District News

പാലാ-പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍നിന്നു പാലായിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് പുനരാരംഭിച്ചു.

ദിവസവും പുലര്‍ച്ചെ 3.30ന് പെരിക്കല്ലൂര്‍നിന്നു പാലായ്ക്കും രാവിലെ 9.20ന് പാലായില്‍നിന്നു പെരിക്കല്ലൂരിനും പുറപ്പെടുന്ന വിധത്തിലാണ് സര്‍വീസ്.
യഥാക്രമം ബത്തേരി, പാലാ എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, മാണി സി. കാപ്പന്‍ എന്നിവര്‍ ഗതാഗത മന്ത്രി സി.പി. ജോണിന് നല്‍കിയ നിവേദനമാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നതിന് സഹായകമായത്. കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗത മന്ത്രിയായിരിക്കേ നിര്‍ത്തലാക്കിയതാണ് സര്‍വീസ്.

സര്‍വീസിന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ പെരിക്കല്ലൂരില്‍ സ്വീകരണം നല്‍കി. സെന്‍റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗങ്ങളായ മുനീര്‍ ആച്ചിക്കുളത്ത്, ലിബിന്‍ ദിലീപ്, വികസന സമിതി ട്രഷറര്‍ മനോജ് ഉതുപ്പാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് ജോണി പുത്തന്‍കണ്ടം, ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍ ഡി. വാഴയ്ക്കല്‍, പുല്‍പ്പള്ളി ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് സാബു ശിശിരം തുടങ്ങിയവര്‍ പങ്കെടുത്തു.

District News

E20 പെട്രോൾ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം: ആം ആദ്മി പാർട്ടി

പുൽപ്പള്ളി: യാതൊരുവിധ സമഗ്ര പഠനവും നടത്താതെ E20 പെട്രോൾ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
E20 പെട്രോൾ ഉപയോഗിക്കുന്നതുമൂലം വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നതായും മൈലേജ് ഗണ്യമായി കുറയുന്നതായും വ്യാപകമായി പരാതികൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രത്യേകിച്ച് പഴയ വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുന്നത് എൻജിൻ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾക്ക് തകരാർ സംഭവിക്കാൻ ഇടയാക്കുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.

E20 പെട്രോൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും കഴിയുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ആവശ്യമായ അളവിൽ എത്തനോൾ ആഭ്യന്തരമായി ലഭ്യമല്ലാത്ത സാഹചര്യത്തിൽ വിദേശത്തുനിന്ന് എത്തനോൾ ഇറക്കുമതി ചെയ്യേണ്ടിവരുന്നത് വിദേശനാണ്യ ചെലവിന് കാരണമാകുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഈ നയത്തിന് പിന്നിൽ വലിയ അഴിമതി നീക്കങ്ങളുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

E20 പെട്രോളിന് സാധാരണ പെട്രോളിനേക്കാൾ വില കുറച്ച് നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് അധിക സാമ്പത്തികഭാരം ഉണ്ടാകുന്ന രീതിയിൽ E20 പെട്രോൾ നിർബന്ധമാക്കുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ട് E20 പെട്രോൾ നിർബന്ധമാക്കിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും, സമഗ്രമായ ശാസ്ത്രീയ പഠനം നടത്തിയ ശേഷം വാഹന ഉടമകൾക്ക് അവരുടെ വാഹനത്തിന് അനുയോജ്യമായ സാധാരണ പെട്രോളോ E20 പെട്രോളോ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്നും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം പ്രസിഡന്‍റ് ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ഇ.വി. തോമസ്, തോമസ് ഒറ്റകുന്നേൽ, ആന്‍റണി പൂത്തോട്ടാൽ, വർഗീസ് കുരിശുവിളയിൽ, സിനി ആന്‍റണി, എ.എം. ചാക്കോ, ഉലഹന്നാൻ മേമാട്ട്, ബിജു കുന്നിൽ എന്നിവർ സംസാരിച്ചു.

District News

കുടുംബശ്രീ സാമ്പത്തിക തട്ടിപ്പ് സിപിഎമ്മിന് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് യുഡിഎഫ്

മീനങ്ങാടി: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക തട്ടിപ്പിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

19 വാര്‍ഡുകളിലും സിപിഎം പാനല്‍ തയാറാക്കി രാഷ്‌ട്രീയമായാണ് കുടുംബശ്രീ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആരോപണ വിധേയയായ സിഡിഎസ് ചെയര്‍ പേഴ്‌സണും മറ്റ്പല ഭാരവാഹികളും അക്കൗണ്ടന്‍റും സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരും കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളുമാണ്. സിഡിഎസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ചെയര്‍പേഴ്‌സണെയും മറ്റ് ഭാരവാഹികളെയും സിപിഎം ഹാരമണിയിച്ച് പ്രകടനമായാണ് ഓഫിസില്‍ എത്തിച്ചത്.

മൂന്ന് ടേമുകളിലായി 12 വര്‍ഷക്കാലം ഒരേ വ്യക്തിക്ക് സിഡിഎസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജനങ്ങളോട് മറുപടി പറയാനുള്ള ഉത്തരവാദിത്വം സിപിഎമ്മിനുണ്ടെന്നും യുഡിഎഫ് പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കുടുംബശ്രീയില്‍ നടന്നുകൊണ്ടിരുന്ന സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് മേലധികാരികള്‍ക്ക് പരാതി നല്‍കിയ അസിസ്റ്റന്‍റ് സെക്രട്ടറിയെ പഞ്ചായത്ത് ഓഫിസില്‍ ഉപരോധിച്ചത് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു.
സിഡിഎസിലെയും വിപണനകേന്ദ്രത്തിലെയും കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അന്നത്തെ മെമ്പര്‍ സെക്രട്ടറിയെ മീനങ്ങാടിയില്‍ നിന്ന് സ്ഥലം മാറ്റിയതെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതെന്നും യുഡിഎഫ് ആരോപിച്ചു.


രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കെട്ടിച്ചമച്ച പരാതിയാണെന്ന് കണ്ടെത്തി കോടതി മെമ്പര്‍ സെക്രട്ടറിയെ വെറുതെവിട്ടു. മൂന്നുവര്‍ഷക്കാലത്തെ പരിശോധനയില്‍ മാത്രം ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇവര്‍ അധികാരത്തിലിരുന്ന 12 വര്‍ഷക്കാലത്തെ മുഴുവന്‍ ഇടപാടുകളും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെപിസിസി അംഗം കെ.ഇ. വിനയന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞിമുഹമ്മദ്, ബേബി വര്‍ഗീസ്, വി.എം. വിശ്വനാഥന്‍, മിനി സാജു, കെ.പി. നുസ്രത്ത്, ഉഷാ രാജേന്ദ്രന്‍, കെ. ഷമീര്‍, അനീഷ് റാട്ടുണ്ട്, ജസ്റ്റിന്‍ ജോഷ്വാ, നൗഷാദ് മീനങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

District News

പാടിച്ചിറയില്‍ ഓണച്ചന്ത തുടങ്ങി

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ പാടിച്ചിറയില്‍ ഓണച്ചന്ത പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്‍റ് ഷിനോ തോമസ് കടുപ്പില്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് സുനില്‍ പഴംപ്ലാത്ത് അധ്യക്ഷത വഹിച്ചു. സുനില്‍ പാലമറ്റം, സണ്ണി കുളിരേല്‍, ജിജോ കണിയാമറ്റം, ഷിജ ജയിംസ്, പദ്മകുമാരി കബനിഗിരി, സെക്രട്ടറി സുധാകരന്‍ പാറക്കുഴി, പി.കെ. ജോസ്, ശിവരാമന്‍ പാറക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ചന്തയില്‍ ലഭ്യമാണ്.

District News

കര്‍ഷക സംഘം മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പ്പറ്റ: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി.

സംസ്ഥാന സമിതി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി. സുരേഷ് അധ്യക്ഷത വഹിച്ചു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി പി.ജി. സതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബീന വിജയന്‍, സണ്ണി ജോര്‍ജ്, എം.എ. ചാക്കോ, ടി.കെ. ശിവന്‍, കെ.ജെ. ജോസഫ്, എന്‍.പി. കുഞ്ഞുമോള്‍, എന്‍.എം. ആന്‍റണി, എ. ഗഫൂര്‍, ടി.ടി. സ്‌കറിയ, ജയിന്‍ ആന്‍റണി, ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ്, കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

കൊളവള്ളിയെ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ഇടപെടണമെന്ന്

പുൽപ്പള്ളി: കേരള-കർണാടക അതിർത്തിയോട് ചേർന്ന കബനി നദിയും കന്നാരംപുഴയും ബന്ദിപ്പുര, നാഗർഹോള കടുവ സങ്കേതങ്ങളും അതിർത്തി പങ്കിടുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി വേണമെന്ന് ആവശ്യം.

പുഴയും വയലും വനവുമുള്ള മനോഹര പ്രദേശമാണിത്. മുള്ളൻകൊല്ലി പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ കബനി പുഴയോരത്തുള്ള 35 ഏക്കർ സ്ഥലത്ത് ഇതിനുള്ള പദ്ധതികൾ തയാറാക്കിയാൽ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് അത് സഹായിക്കും. വർഷങ്ങളായി ഉപയോഗപ്പെടുത്താത്ത ഈ സ്ഥലം ഇപ്പോൾ കാടുമൂടി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.

ടൂറിസം വികസനത്തിന് ഇവിടെ അനന്ത സാധ്യതകളുണ്ടെന്ന് രണ്ട് വർഷം മുന്പ് സ്ഥലം സന്ദർശിച്ച ഡിടിപിസി സംഘം കണ്ടെത്തിയിരുന്നു. പ്രകൃതിക്കിണങ്ങുന്ന വിവിധ പദ്ധതികളാണ് ഇവിടെ അഭികാമ്യമെന്നും വിലയിരുത്തിയിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല. പ്രദേശവാസികൾക്കും ഗോത്ര സമൂഹത്തിനും ഇതുവഴി ജീവിത പുരോഗതി കൈവരിക്കാനും സഹായകമായ പദ്ധതിയാണ് സർക്കാരിന്‍റെ ശ്രദ്ധപതിയാതെ നഷ്ടമാകുന്നത്.

കബനി നദിയിൽ ജല സവാരി, വയോജനങൾക്കും കുടികൾക്കും പാർക്കുകൾ, കളിസ്ഥലങ്ങൾ, ഗ്രാമീണ ഭക്ഷണ സ്റ്റാളുകൾ, മീൻപിടിത്തം എന്നിവയെല്ലാം നടത്താനാവും. ദേശാടന പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സാന്നിധ്യവും ഇവിടെയുണ്ട്. നിരീക്ഷണ ഗോപുരം നിർമിച്ചാൽ വനത്തിന്‍റെയും കബനിപ്പുഴയുടെയും കാഴ്ചകൾ ആസ്വദിക്കാനുമാകും. സഞ്ചാരികൾക്ക് താമസിക്കാനുള്ള കോട്ടജുകൾ, ഡോർമെറ്ററി, പഠന ക്യാംപുകൾ എന്നിവയ്ക്കും ഉചിതമായ സ്ഥലമാണിത്.

വിശാലമായ പാർക്കിംഗ്, വീതിയുള്ള റോഡ്, പൂന്തോട്ടം, ഹെർബൽ പാർക്ക്, ശലഭ പാർക്ക് എന്നിവയ്ക്കും അനുയോജ്യമായ ഈ സ്ഥലം ഉപയോഗപെടുത്തണമെന്ന് ഏറെക്കാലമായി ജനങ്ങൾ ആവശ്യപ്പെടുന്നതാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഗ്രാമസഭകളിൽ പലവട്ടം നാട്ടുകാർ ഈ വിഷയം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നിവേദനവും നൽകിയിരുന്നു. ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രമായി കൊളവള്ളിയെ മാറ്റാനാവശ്യമായ നടപടികൾ ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഇടപ്പെട്ട് സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

District News

പാര്‍ശ്വവത്കൃതരുടെ ഉന്നമനം ക്രിസ്തീയ ദൗത്യം: ബിഷപ് ഡോ. റോയിസ് മനോജ് വിക്ടര്‍

വടുവന്‍ചാല്‍: സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ക്രിസ്തീയ ദൗത്യത്തിന്‍റെ ഭാഗമാണെന്ന് സിഎസ്‌ഐ മലബാര്‍ മഹാ ഇടവക ബിഷപ് ഡോ. റോയിസ് മനോജ് വിക്ടര്‍.

സിഎസ്‌ഐ അല്‍മായ സുവിശേഷ സംഘടന ജില്ലാ കമ്മിറ്റി ക്രൈസ്റ്റ് ചര്‍ച്ച് ഹാളില്‍ ഒരുക്കിയ സ്വീകരണ-ആദരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മഹാ ഇടവകയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ ബിഷപ്. സംഘടന പ്രസിഡന്‍റ് ഫിലിപ്പ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എന്‍.എ. ബില്ലി ഗ്രഹാം, സിഎസ്‌ഐ മലബാര്‍ ഡയോസിസ് മിഷന്‍ ആന്‍ഡ് ഇവാഞ്ചലിസം ഡയറക്ടര്‍ ഫാ. സുനില്‍ ഇടച്ചേരി, ചര്‍ച്ച് ബോര്‍ഡ് പ്രസിഡന്‍റ് ഫാ. പി.വി. ചെറിയാന്‍, ഫാ. സാം പ്രകാശ്, മാത്യു മാസ്റ്റര്‍, ഫാ. ഷിനു, ഫാ. ജോ വര്‍ഗീസ് മലയില്‍, ഫാ. എന്‍.കെ. സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

District News

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേര്‍ന്നു

കല്‍പ്പറ്റ: റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പിഎം രാഹത് പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല യോഗം ചേര്‍ന്നു. എഡിഎം കെ. അജീഷ് അധ്യക്ഷത വഹിച്ചു.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റര്‍ ജില്ലാ റോളൗട്ട് മാനേജര്‍ അനുരാഗ് എസ്. നായര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ എം. ജസീം ഹാഫിസ്, ആരോഗ്യ, മോട്ടോര്‍ വാഹന, ദേശീയ ആരോഗ്യ മിഷന്‍, സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പിഎം റോഡ് ആക്‌സിഡന്‍റ് വിക്ടിംസ് ഹോസ്പിറ്റലൈസേഷന്‍ ആന്‍ഡ് അഷ്വേഡ് ട്രീറ്റ്‌മെന്‍റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

District News

കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു

വൈത്തിരി: പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു. വൈത്തിരി കമ്യൂണിറ്റി ഹാളില്‍ കര്‍ഷക സെമിനാറോടെയാണ് പരിപാടികള്‍ തുടങ്ങിയത്. പരിപാടിയുടെ ഭാഗമായി കര്‍ഷക ക്വിസ് മത്സരവും സമ്മാനദാനവും നടന്നു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വത്സല സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫിസര്‍ ടി.ആര്‍. ദിവ്യ, ബ്ലോക്ക്തല പ്രതിനിധികളായ തസ്‌നി അഷ്‌റഫ്, എം.വി. വിജേഷ്, സഹകരണ സംഘം സെക്രട്ടറി എന്‍.സി. പ്രസാദ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോളി ജോസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി ജോര്‍ജ്, അംഗങ്ങളായ ആര്‍. രാമചന്ദ്രന്‍, ആസൂത്രണ ഉപാധ്യക്ഷന്‍ സലീം മേമന, വ്യാപാരി പ്രതിനിധി സി.വി. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മേഖലയിലെ മികച്ച ആറ് കര്‍ഷകരെ കാഷ് അവാര്‍ഡും പൊന്നാടയും ട്രോഫിയും നല്‍കി ആദരിച്ചു.

സുല്‍ത്താന്‍ ബത്തേരി: നഗരസഭയും കൃഷിഭവനും സംയുക്തമായി കര്‍ഷകദിനം ആഘോഷിച്ചു.

ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫിസര്‍ സീമ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസര്‍ ഗോകുല്‍ കൃഷ്ണ, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി. സംഷാദ്, ലീല പല്‍പ്പാത്ത്, ഷെറീന അബ്ദുള്ള, ഷിഫാനത്ത്, കെ.എസ്. പ്രമോദ്, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി ബിജു പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

മുനിസിപ്പാലിറ്റിയിലെ മികച്ച മുതിര്‍ന്ന കര്‍ഷകന്‍ വട്ടളില്‍ എം. ആനന്ദന്‍ ചെട്ടി, വനിതാ കര്‍ഷക ഷീന സജി നടുവിലെവീട്ടില്‍, കര്‍ഷകന്‍ ഒ.എം. ജോസ് ഓലപ്പുരക്കല്‍, എസ്‌സി/എസ്ടി. കര്‍ഷകന്‍ശ്രീരാമന്‍ ഞാമലത്ത്, ജൈവ കര്‍ഷകന്‍ വി.കെ. രാജേന്ദ്രന്‍ വേങ്ങൂര്‍, വിദ്യാര്‍ഥി കര്‍ഷകന്‍ജെസ്വിന്‍ വിനു നിരവത്തുകണ്ടെത്തില്‍, ക്ഷീര കര്‍ഷക തങ്കമണി തെക്കേ പണക്കാട്ട്, മത്സ്യ കര്‍ഷകന്‍ കെ.കെ. ജോണി കാക്കനാട് പറമ്പില്‍ എന്നിവരെ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. നെല്‍വിത്ത് സംരക്ഷണം-ജൈവകൃഷി പ്രത്യേക പുരസ്‌കാരം പ്രസീതകുമാര്‍ തയ്യിലിന് സമ്മാനിച്ചു. ബീനാച്ചി ഗവ. ഹൈസ്‌കൂള്‍ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം.ജി. ഇന്ദ്രജിത്ത്, കെ.കെ. സരിത എന്നിവർ സംസാരിച്ചു.

District News

അതിര്‍ത്തി കടന്നുള്ള ലഹരിക്കടത്ത് തടയാന്‍ ഉന്നതതല യോഗം ചേര്‍ന്നു

കല്‍പ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വ്യാജമദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ വന്‍തോതില്‍ കടത്തുന്നത് തടയുന്നതിനായി കേരള, കര്‍ണാടക സംസ്ഥാന ഉദ്യോഗസ്ഥരുടെ ഉന്നതതല സംയുക്ത യോഗം ചേര്‍ന്നു.

മുത്തങ്ങ ഫോറസ്റ്റ് ഇന്‍സ്‌പെക്‌ഷന്‍ ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍ വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക ചാമരാജ് നഗര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. ചന്ദ്ര മുഖ്യാതിഥിയായിരുന്നു. വയനാട് അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍.എന്‍. ബൈജു, ചാമരാജ് നഗര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ് കെ.ടി. വിജയകുമാര്‍, ചാമരാജ് നഗര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഉമാ ശങ്കരാ, എം. ദീപു, സി.എം. മഹാദേവ, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. സുമേഷ്, ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി. വൈശാഖ്, മുത്തങ്ങ സീനിയര്‍ ഫോറസ്റ്റ് ഓഫിസര്‍ വി.എസ്. വിനീഷ് തുടങ്ങിയ ഇരു സംസ്ഥാനങ്ങളിലെയും എക്‌സൈസ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഓണക്കാലത്തെ ലഹരിക്കടത്ത് പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെ വിപുലമായ കര്‍മപദ്ധതികള്‍ക്കാണ് യോഗം രൂപം നല്‍കിയത്. തുടര്‍ന്ന് വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ കര്‍ണാടക എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംയുക്ത വാഹന പരിശോധനയും നടത്തി.

District News

കല്‍പ്പറ്റയില്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം നാളെ

വയനാട്: കല്‍പ്പറ്റയില്‍ പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം വരുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഫ്യൂച്ചര്‍ ഷോറൂം നാളെ രാവിലെ പത്തിന് പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും.

കല്‍പ്പറ്റ മൈജി ഷോറൂമിന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചര്‍ ഷോറൂം തുറക്കാന്‍ പ്രചോദനമായത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പനയാണ് മൈജി കല്‍പ്പറ്റയ്ക്ക് സമ്മാനിക്കുന്നത്. വമ്പന്‍ ഉദ്ഘാടന ദിന ഓഫറുകള്‍ക്കൊപ്പം മൈജി ഓണം മാസ് ഓണം സീസണ്‍ 4 സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ബമ്പര്‍ സമ്മാനം ബിഎംഡബ്‌ള്യു കാര്‍, ലക്കി ഡ്രോയിലൂടെ 20 കാര്‍, 25 സ്‌കൂട്ടര്‍, ഒരു ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ്, 50 പേര്‍ക്ക് ഇന്‍റര്‍നാഷണല്‍ ട്രിപ്പ് ഇതിന് പുറമെ ഉറപ്പായ സ്‌ക്രാച്ച് ആൻഡ് വിന്‍ സമ്മാനങ്ങള്‍ ഉള്‍പ്പെടെ ആകെ 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം ഓഫറിലൂടെ നല്‍കുന്നത്.

ഈ സമ്മാനങ്ങള്‍ക്ക് പുറമെ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്‍കുന്ന സ്പെഷ്യല്‍ ഓണം ഓഫറുകളും ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫറുകളും കൂടി ചേരുമ്പോള്‍ ഓഫര്‍ മൂല്യം ആകെ 30 കോടി രൂപ കടക്കും. ഇതുവരെ കാണാത്ത ഉല്‍പന്നനിര, ഒറിജിനല്‍ പ്രൊഡക്റ്റ്‌സ്, മികച്ച കസ്റ്റമര്‍ കെയര്‍, മൈജിയുടെ ആകര്‍ഷകമായ മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവയിലൂടെ കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്‍റെ ഫ്യൂച്ചറാണ് കല്‍പ്പറ്റ മൈജി ഫ്യൂച്ചര്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. റിലയന്‍സ് പമ്പിന് സമീപം കൈനാട്ടി ജംഗ്ഷനിലാണ് ഷോറൂം വരുന്നത്.

District News

വനത്തിലേക്ക് തുരത്തിയോടിക്കുന്ന കാട്ടാനകള്‍ വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തുന്നു

ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തില്‍ കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍വനത്തിലേക്ക് തുരത്തിയോടിക്കുന്ന കാട്ടാനകള്‍ വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തുന്നതായി പരാതി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി മേയുന്നത് എട്ട് ആനകളാണ്.

പ്രത്യേക പരിശീലനം നേടിയ വനപാലകരും രണ്ട് കുങ്കിയാനകളും കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കുന്ന പരിശ്രമത്തിലാണ്. കമ്പാടി, ചെളുക്കാടി, കോളൂര്‍, കറക്കപാളി, കണിയംവയല്‍, ത്രീഡിവിഷന്‍, കല്ലിങ്കര, ഫോര്‍ത്ത് മൈല്‍, പാടന്തറ, ദേവര്‍ഷോല കൊട്ടായിമട്ടം, ദേവര്‍ഷോല, ദേവന്‍ എസ്‌റ്റേറ്റ്, ശങ്കരന്‍ മേസ്തിരി പാടി, സര്‍ക്കാര്‍മൂല തുടങ്ങിയ ഭാഗങ്ങളിലാണ് കാട്ടാനകള്‍ സ്വര്യെെ വിഹാരം നടത്തുന്നത്. എന്നാല്‍ വനത്തിലേക്ക് തുരത്തിയോടിക്കുന്ന കാട്ടാനകള്‍ വീണ്ടും ഗ്രാമങ്ങളിലേക്ക് തന്നെ തിരിച്ചെത്തുകയാണ് ചെയ്യുന്നത്.

ജനസാന്ദ്രത കൂടിയ ഭാഗങ്ങളിലാണ് കാട്ടാനകള്‍ തമ്പടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. കൊട്ടായ്മട്ടം മേഖലയില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. വനത്തിനുള്ളില്‍ കാട്ടാനകള്‍ക്ക് ആഹാരം ലഭ്യമാകാത്തത് കൊണ്ടാണ് ജനവാസ മേഖലയില്‍ നിന്ന് ആനകള്‍ പോകാത്തത്. തീറ്റയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ വനംവകുപ്പിന് സാധിക്കുന്നില്ല.

ആനകള്‍ കൂട്ടത്തോടെയാണ് സഞ്ചരിക്കുന്നത്. ദേവര്‍ഷോല പഞ്ചായത്തില്‍ ഭീതിതമായ അന്തരീക്ഷമാണുള്ളത്. എന്നാല്‍ വനംവകുപ്പ് രാത്രിയും പകലും ഒരുപോലെ കാട്ടാനകളെ തുരത്താനായി ശ്രമിക്കുന്നുണ്ടെങ്കിലും തുരത്തുന്ന ആനകള്‍ വീണ്ടും തിരിച്ചെത്തുകയാണ്. ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് ആനകളുടെ സാന്നിധ്യം കണ്ടെത്തിയാണ് തുരത്തുന്നത്.

വനാതിര്‍ത്തികളില്‍ സോളാര്‍ വേലികളും കിടങ്ങുകളും സ്ഥാപിക്കുകയും വനത്തില്‍ കാട്ടാനകള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുകയും ചെയ്താല്‍ മാത്രമെ കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനായി സാധിക്കുകയുള്ളു.

District News

മൂടൽമഞ്ഞ് പുതച്ച് മൂപ്പൈനാട്

വടുവഞ്ചാൽ: പകൽ 12 മണിക്ക് പോലും കനത്ത മൂടൽമഞ്ഞിന്‍റെ ആവരണമണിഞ്ഞ് മൂപ്പൈനാട് പഞ്ചായത്തിന്‍റെ പകുതി ഭാഗം. റിപ്പൺ മുതൽ ചോലാടി വരെയും തമിഴ്നാട് ചേരമ്പാടി വരെയും മിക്ക ദിവസങ്ങളിലും നേരിയ ചാറ്റൽ മഴയുള്ളപ്പോൾ ഇത് കാണപ്പെടുന്നുണ്ട്. മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ, നെടുങ്കരണ, പുതിയപാടി, പാടിവയൽ, വടുവഞ്ചാൽ, ചിത്രഗിരി, ചെല്ലങ്കോട് എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് കാണപ്പെടുന്നത്.

പുതിയപാടി തേയിലത്തോട്ടമുള്ള ഭാഗത്ത് വിനോദ സഞ്ചാരികൾ കൂട്ടമായി ഇറങ്ങി നിന്ന് മഞ്ഞും തണുപ്പും ആസ്വദിക്കുന്നതു പതിവ് കാഴ്ചയാണ്. തമിഴ്നാട്, നിലമ്പൂർ, കാന്തൻപാറ വന മേഖലകൾ, ഇവിടങ്ങളിലൂടെ ഒഴുകുന്ന ചാലിയാർ, ചോലാടി, പുഴകൾ, കാന്തൻപാറ വെള്ളച്ചാട്ടം എല്ലാം കൂടിച്ചേർന്നാണ് ഈ പ്രതിഭാസം രൂപപ്പെടുന്നത് എന്നാണ് കരുതുന്നത്.

District News

ബീച്ചുകളിൽ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും 19ന് രാത്രി 12 മുതൽ 20ന് രാത്രി 12 വരെ പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും കച്ചവടക്കാർക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കടലിൽ കുളിക്കുകയോ വെള്ളത്തിലിറങ്ങുകയോ കടൽത്തീരത്തിന്‍റെ അരികിലേക്ക് സമീപിക്കുകയോ ചെയ്യുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്. ബേപ്പൂർ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്.മത്സ്യത്തൊ

ഴിലാളികൾ കടലിൽ പോകുകയോ ചെറുവള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും കടലിലേക്ക് ഇറക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. ബേപ്പൂർ തുറമുഖം, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലെയും മറ്റ് മത്സ്യബന്ധന കേന്ദ്രങ്ങളിലെയും വള്ളങ്ങൾ മതിയായ അകലത്തിൽ സുരക്ഷിതമായി കെട്ടിയിടണം. ബേപ്പൂർ, കൊയിലാണ്ടി എന്നിവിടങ്ങളിലെയും തീരദേശ മത്സ്യബന്ധന കേന്ദ്രങ്ങളിലെയും ജനങ്ങൾക്ക് ഫിഷറീസ് വകുപ്പ് മൈക്ക് അനൗൺസ്‌മെന്‍റ് നടത്തും. കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്‍റ്, ബേപ്പൂർ റീജണൽ പോർട്ട് ഓഫീസർ, ഫിഷറീസ് വകുപ്പ് എന്നിവർ തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും. മുന്നറിയിപ്പ് പ്രകാരം 19ന് പുലർച്ചെ 2.30 മുതൽ 20ന് വൈകുന്നേരം 5.30 വരെ 16 മുതൽ 21 സെക്കൻഡ് വരെ കാലദൈർഘ്യമുള്ളതും 1.2 മുതൽ 1.9 മീറ്റർ വരെ ഉയരമുള്ളതുമായ തിരമാലകൾക്ക് സാധ്യതയുണ്ട്.

District News

"പൂവിളി, പൂവിളി പൊന്നോണമായി...'

കോഴിക്കോട്: പൊന്നോണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും തയാറെടുപ്പിലാണ്. ഓണം ഇക്കുറി കളറാക്കാന്‍ പൂക്കളുടെ വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. അത്തം മുതല്‍ നഗരത്തില്‍ പൂ വിപണി സജീവമാണ്. പ്രധാനമായും ബംഗളൂരു, ഗുണ്ടല്‍പ്പേട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കളമൊരുക്കുന്നതിനുള്ള പൂക്കള്‍ കോഴിക്കോട് നഗരത്തില്‍ എത്തുന്നത്.

ചെട്ടി, അരളി, ജമന്തി, ചെണ്ടുമല്ലി, റോസ് എന്നിവയാണ് വിപണി കീഴടക്കിയിരിക്കുന്നത്. ചെട്ടിക്ക് കിലോയ്ക്ക് 40 രൂപ, ചെണ്ടുമല്ലി കിലോ 40 രൂപ, വെള്ള ജമന്തി കിലോ 200 രൂപ, വയലറ്റ് ജമന്തി 200 രൂപ, റോസ് കിലോ 200 രൂപ എന്നിങ്ങനെയാണ് നഗരത്തില്‍ പൂക്കള്‍ക്ക് റീട്ടെയില്‍ വില ഈടാക്കുന്നത്. വിലയില്‍ അരളിയാണ് ഏറ്റവും മുന്നില്‍. നൂറ് ഗ്രാമിന് 60 രൂപയാണ് അരളിപ്പൂവിന് കച്ചവടക്കാര്‍ ഈടാക്കുന്നത്.

ഇവിടെ ഇപ്പോള്‍ പൂക്കള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. എന്നാല്‍ തിരുവോണമാകുമ്പോഴേക്കും ആവശ്യം വര്‍ധിക്കും. അതിനനുസരിച്ച് പൂക്കളുടെ വിലയിലും മാറ്റം വരും. പ്രധാന ഓണ ദിവസങ്ങളില്‍ പൂക്കളുടെ വില വര്‍ധിക്കാനാണ് സാധ്യതയുള്ളതെന്ന് പാളയം മാര്‍ക്കറ്റിലെ പൂക്കളുടെ മൊത്ത വ്യാപാരിയായ കെ.പി. നവാസ് പറഞ്ഞു.

"ഇത്തവണ പൂക്കള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. എന്നാലും ഓണത്തിന് പൂക്കളമൊരുക്കാതെ പറ്റില്ല. നാടന്‍ പൂവുകള്‍ക്ക് വലിയ ക്ഷാമമാണ്. വില കൂടിയാലും പൂക്കള്‍ വാങ്ങും', പാളയത്ത് പൂക്കള്‍ വാങ്ങാനെത്തിയ അരക്കിണര്‍ സ്വദേശി രമ്യ പറഞ്ഞു. സ്‌കൂളുകളിലും കോളജുകളിലും വിവിധ സ്ഥാപനങ്ങളിലും ഓണാഘോഷങ്ങള്‍ നടക്കുന്നതോടെ പൂക്കള്‍ക്കും വിപണിയില്‍ വലിയ തോതില്‍ ആവശ്യം ഉയരും.

ഉത്സവ സീസണ്‍ ആയതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലും പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുണ്ട്. ഇത് കേരളത്തിലെ പൂ വിപണിയിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്. അതേസമയം, ഓണക്കാലമായതോടെ മുല്ലപ്പൂവിനും ആവശ്യക്കാര്‍ വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതനുസരിച്ച് മുല്ലപ്പൂവിനും വില വര്‍ധിച്ചു. ഒരു മുഴം മുല്ലപ്പൂവിന് 40 രൂപയാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ വില.

District News

നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം

കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായി 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് പോലീസിന്‍റെ നടപടി. എമർജൻസി വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പാർക്കിംഗ് അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഉടമയിൽ നിന്ന് തുക ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

പ്രധാന നിയന്ത്രണങ്ങൾ:

• പാർക്കിംഗ് നിരോധനം: ബസ് സ്റ്റോപ്പുകൾ, ജംഗ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിംഗ് പൂർണമായും നിരോധിച്ചു. വ്യാപാരികൾ സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ ഗതാഗത തടസമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഫുട്പാത്തിലൂടെ ഓടിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും.
• വലിയ വാഹനങ്ങൾക്ക് നിരോധനം: രാവിലെ എട്ട് മുതൽ രാത്രി 11 വരെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല.
• പാളയം-പൂന്താനം ജംഗ്ഷൻ: രാവിലെ എട്ട് മുതൽ രാത്രി 10 വരെ യാതൊരുവിധ പാർക്കിങ്ങോ കച്ചവടങ്ങളോ അനുവദിക്കില്ല. മാർക്കറ്റിലേക്ക് ലോറികൾക്ക് കയറാനും ഇറങ്ങാനും അനുമതിയുണ്ടാകില്ല
• ഇന്‍റർ സ്റ്റേറ്റ് ബസുകൾ: പൂന്താനം ഭാഗത്ത് രാത്രി സർവീസ് നടത്തുന്ന ഇന്‍റർ സ്റ്റേറ്റ് ബസുകളിൽ വൈകുന്നേരം അഞ്ചിന് ശേഷം ഒരേ സമയം രണ്ട് ബസുകൾ മാത്രമേ പാർക്ക് ചെയ്യാവൂ. ആളുകളെ കയറ്റുന്നതും ഇറക്കുന്നതും നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമായിരിക്കണം.
• ബസുകൾക്കും ഓട്ടോകൾക്കും നിയന്ത്രണം: ബസുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം റോഡരികിലേക്ക് ചേർത്ത് നിർത്തി ആളുകളെ കയറ്റണം. ഓട്ടോറിക്ഷകൾ അനുവദിച്ച സ്റ്റാന്‍റുകളിൽ മാത്രമേ നിർത്തിയിടാവൂ. മാവൂർ റോഡ് പുതിയ സ്റ്റാൻഡ് ബസ് ബേയ്ക്ക് മുൻവശവും കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശവും ഓട്ടോകൾ നിർത്തിയിടാൻ പാടില്ല.
• സ്ട്രീറ്റ് വെൻഡിംഗ്: ലൈസൻസുള്ള തട്ടുകടകളും ഉന്തുവണ്ടികളും അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പ്രവർത്തിക്കണം. അനധികൃത കച്ചവടങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും.

District News

‘കോഴിക്കോട് ജില്ലയ്ക്കുള്ള മുഴുവന്‍ റേഷന്‍ വിഹിതവും എത്തിച്ചു’

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഓണം സ്‌പെഷല്‍ അരി- ഓണക്കിറ്റ് വിതരണത്തിലെ സാങ്കേതിക തടസം പരിഹരിച്ചെന്നും ഇന്നുമുതല്‍ പൂര്‍ണതോതിലാകുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ജില്ലയില്‍ ഓണം സ്‌പെഷല്‍ അരി മുഴുവനും വിതരണത്തിനായി എത്തിച്ചിട്ടുണ്ട്.
ജില്ലയിലെ എഫ്സിഐ ഗോഡൗണുകളില്‍ അരി സ്റ്റോക്കില്ലാത്തതിനാലാണ് റേഷന്‍ കടകളില്‍ ഓണം സ്‌പെഷല്‍ അരി എത്താന്‍ വൈകിയത്. ഗോഡൗണുകളില്‍ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

വിലക്കയറ്റം തടയാന്‍ അരിമില്ലുകളില്‍ ഉള്‍പ്പെടെ സ്പെഷല്‍ സ്‌ക്വാഡ് രംഗത്തുണ്ട്. പച്ചക്കറി കടകള്‍, റീടെയ്ല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന ഊര്‍ജിതമാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യസാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജീവനക്കാര്‍ അവധിയെടുക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലകളിലെ റേഷന്‍ കിറ്റ് വിതരണത്തിന്‍റെ തുടര്‍അവലോകനം ഇന്ന് രാവിലെ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ നടന്ന അവലോകന യോഗത്തില്‍ എഫ്‌സിഐ, ജിഎസ്ടി, ആദായനികുതി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ്, സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

District News

ചങ്ങരോത്ത് കർഷക ദിനം ആചരിച്ചു

പേരാമ്പ്ര: കർഷക ദിനാചരണത്തിന്‍റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷകരേയും കർഷക തൊഴിലാളികളേയും ആദരിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് നസീമ വാഴയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വഹീദ പാറമ്മൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. അനിത, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബി. താര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സുവർണ, സി. ബിജു, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കോശി, ഷരീഫ് കയനോത്ത്, കെ. രാജീവൻ, കൃഷി ഓഫീസർ കെ.ടി. കാവ്യ , സി.എം. ചന്ദ്രൻ, സി. കെ. രാഘവൻ, എൻ. പി. സത്യവതി, അസീസ് നരിക്കലക്കണ്ടി, ശ്രീധര വാര്യർ, ഇല്ലത്ത് മോഹനൻ, ആയിലാണ്ടി ഹമീദ്, പി.ടി. സുരേന്ദ്രൻ, പി.സി. സതീശൻ, കെ.അജാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

മികച്ച സമ്മിശ്ര കർഷകനായ സിബി ജോർജ് പുല്ലാട്ട്, മികച്ച വനിതാ കർഷകയായ സീന ജോജി ചാലുങ്കൽ, മികച്ച ജൈവ കർഷകനായ ടി.ജെ. ഏബ്രഹാം തേവർക്കോട്ടയിൽ, മുതിർന്ന കർഷകരായ പി.സി. മൈക്കിൾ പ്ലാത്തോട്ടത്തിൽ, ഇബ്രാഹിം ചാലിൽ മീത്തൽ, ശങ്കരൻ നായർ ചമ്മൻകുഴിയിൽ, മികച്ച ക്ഷീര കർഷകയായ പി.ബി. നിഷ, നൂതന കർഷകനായ കെ. രാജേഷ് കുമാർ പുത്തൻപീടികയിൽ, കർഷക തൊഴിലാളിയായ കുഞ്ഞിരാമൻ കിഴക്കേപറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

District News

വീട് കുത്തിത്തുറന്ന് കവർച്ച; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ

തിരുവമ്പാടി: ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുന്നക്കൽ വഴിക്കടവിലുള്ള നോയലിന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. കുടുംബാംഗങ്ങൾ പുറത്തുപോയ സമയം നോക്കി വീടിന്‍റെ പൂട്ട് തകർത്താണ് സംഘം അകത്തുകടന്നത്. വീട്ടിലുണ്ടായിരുന്ന രണ്ടര പവൻ സ്വർണാഭരണങ്ങളും ഡിഎസ്എൽആർ കാമറയുമാണ് കവർന്നത്.

പ്രദേശത്തെ വിവിധ സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരുവമ്പാടി എസ്ഐ രമ്യയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതിയെ കണ്ടെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മറ്റ് നാലുപേരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

District News

‘മെഡിക്കൽ കോളജിനെ പാവപ്പെട്ടവർക്ക് അന്യമാക്കിയവർ ചക്കളത്തി പോരാട്ടം നടത്തുന്നു’

കോഴിക്കോട്: മെഡിക്കൽ കോളജിൽ ജൂലൈ 30ന് നടന്ന ആശുപത്രി വികസന സമിതിയിൽ യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ ഒരുമിച്ച് കൈയടിച്ചതുകൊണ്ടാണ് പത്തോളജി വിഭാഗത്തിൽ സൗജന്യമായിരുന്ന പരിശോധനകൾക്ക് 800 രൂപവരെ ഈടാക്കാനുള്ള തീരുമാനമുണ്ടായതെന്നും ബിജെപി അംഗം മാത്രമാണ് ഇക്കാര്യത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് കെ.പി. പ്രകാശ് ബാബു പറഞ്ഞു. ലാബ് ഫീസ് വർധന പിൻവലിക്കുക, കാരുണ്യ ഇൻഷ്വറൻസ് പുനഃസ്ഥാപിക്കുക, മരുന്ന് ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ബിജെപി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല വൈസ് പ്രസിഡന്‍റ് കെ.സി. വൽസരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

District News

വുഷു ചാന്പ്യൻഷിപ്പ് സമാപിച്ചു

കോഴിക്കോട്: അസ്മിത ഖേലോ ഇന്ത്യ-കോഴിക്കോട് വുഷു വനിതാ സിറ്റി ലീഗ് ചാന്പ്യൻഷിപ്പ് സമാപിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

ഓവറോൾ 92 പോയന്‍റുകളോടെ യിൻ യാങ് വുഷു ക്ലബ് ഒന്നാം സ്ഥാനവും 77 പോയന്‍റുകളോടെ പാലാഴി വുഷു ക്ലബ് രണ്ടാം സ്ഥാനവും 42 പോയന്‍റുകളോടെ യുഎംഎഐ വുഷു റിസർച്ച് സെന്‍റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ വുഷു അസോസിയേഷൻ പ്രസിഡന്‍റ് എ.പി. സെയ്താലി, സെക്രട്ടറി ഡോ. സി.പി. ആരിഫ്, റംഷി അബ്ദുറഹിമാൻ, എ.പി. ജെഫ്സൽ, ആയിഷാ നസ്‌റിൻ, സി.പി. ഷബീർ എന്നിവർ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

District News

പെരുവണ്ണാമൂഴി സ്കൂൾ പ്ലാറ്റിനം ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫാത്തിമ എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ് ഉദ് ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഏബ്രഹാം വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട്, വാർഡ് മെംബർ എ. ജി. ഭാസ്കരൻ, പിടിഎ പ്രസിഡന്‍റ് വി.കെ. ഷിനോജ്, പ്രധാന അധ്യാപക യു.സി. സിന്ധു എന്നിവർ പ്രസംഗിച്ചു. പൂർവ അധ്യാപകരായ മാത്യു മലയാറ്റൂർ, ജെസി ആൻഡ്രൂസ്, മറിയാമ്മ മാത്യു, കെ.ടി. ഏബ്രാഹം, പൂർവ വിദ്യാർഥികൾ, രക്ഷകർത്താക്കൾ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: എ.ജി. ഭാസ്കരൻ (ചെയർമാൻ), നിധിൻ തോമസ് (വൈസ് ചെയർമാൻ), യു.സി. സിന്ധു (ജനറൽ കൺവീനർ), വി.കെ. ഷിനോജ് (ട്രഷറർ).

District News

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

കൂരാച്ചുണ്ട്: ഹെൽത്തി കേരളയുടെ ഭാഗമായി കൂരാച്ചുണ്ട് ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു.

ഹെൽത്ത് ഇൻസ്‌പെക്ടർ എ.സി. അരവിന്ദൻ, ജെഎച്ച്ഐമാരായ എ.എം. മനു, ബിനിൽ, ബി. ചിത്രലേല എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഹെൽത്ത് കാർഡ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

District News

എൽഡിഎഫിലെ അഞ്ച് അംഗങ്ങൾ വാക്കൗട്ട് നടത്തി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽഡിഎഫിലെ അഞ്ച് അംഗങ്ങൾ വാക്കൗട്ട് നടത്തി. പഞ്ചായത്തിലെ 12,14 വാർഡുകൾ ഉൾപ്പെടുന്ന വട്ടച്ചിറ-വയലട റോഡ് ജില്ലാ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തണമെന്ന് എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ട വിഷയത്തെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്.

രണ്ടാം വാർഡ് മെംബർ എൻ.ജെ. ആന്‍സമ്മ, നാലാം വാർഡ് മെംബർ വി.കെ. ഹസീന, അഞ്ചാം വാർഡ് മെംബർ പ്രബീഷ് തളിയോത്ത്, പന്ത്രണ്ടാം വാർഡ് മെംബർ ജലീൽ കുന്നുംപുറത്ത്, പതിമൂന്നാം വാർഡ് മെംബർ എൻ.കെ. കുഞ്ഞമ്മദ് എന്നിവരാണ് വാക്കൗട്ട് നടത്തിയത്. ഇന്നലെ നടന്ന യോഗത്തിൽ 29 അജണ്ടകൾ അംഗീകരിച്ചു.

District News

ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്‌കരണം 13 ശതമാനം പൂര്‍ത്തിയായി

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്‌കരണം 13 ശതമാനം പൂര്‍ത്തിയായതായി മേയര്‍ ഒ. സദാശിവന്‍ പറഞ്ഞു. കരാര്‍ നിലവില്‍ വന്ന് ആറ് മാസം പിന്നിടുമ്പോള്‍ മാലിന്യ സംസ്‌കരണം നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കനത്ത മഴ വെല്ലുവിളി സൃഷ്ടിച്ചെങ്കിലും കരാര്‍ കാലാവധി അവസാനിക്കുമ്പോഴേക്കും മാലിന്യ സംസ്‌കരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ആറ് മാസത്തെ അവലോകന യോഗം പൂര്‍ത്തിയായി.

പതിറ്റാണ്ടുകളായുള്ള ലെഗസി മാലിന്യ നിക്ഷേപം ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്നതിനും പരിസ്ഥിതി പുനഃസ്ഥാപനത്തിനുമായി നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് ഞെളിയന്‍പറമ്പ് ബയോമൈനിംഗ് ആന്‍ഡ് ബയോറെമീഡിയേഷന്‍ പ്രോജക്ട്. ലോകബാങ്കിന്‍റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കിന്‍റെയും കേരള സര്‍ക്കാരിന്‍റെയും സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്‍റ് പ്രോജക്ട്(കെഎസ്ഡബ്ല്യുഎംപി) വഴിയാണ് ഇത് നടപ്പിലാക്കുന്നത്.

മാലിന്യ സംസ്‌കരണത്തിന് സിഗ്മ ഗ്ലോബല്‍, കെഎസ്ഡബ്ല്യുഎംപി എന്നിവയുമായാണ് കോഴിക്കോട് കോര്‍പറേഷന്‍ കരാര്‍ ഒപ്പിട്ടത്. 2026 ഫെബ്രുവരി 9നാണ് കരാര്‍ നിലവില്‍ വന്നത്. 2027 ജൂലൈയില്‍ കരാര്‍ കാലാവധി അവസാനിക്കും. ഇതിനോടകം രണ്ട് തവണ കോര്‍പറേഷന്‍ അധികൃതരുടെ നേതൃത്വത്തില്‍ ഞെളിയന്‍പറമ്പ് സന്ദര്‍ശിച്ചു. പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചുവെന്ന് മേയര്‍ പറഞ്ഞു.

മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത ശേഷം പ്രദേശത്ത് ബിപിസിഎല്ലുമായി ചേര്‍ന്ന് കോര്‍പറേഷന്‍ ബയോ സിഎന്‍ജി പ്രോജക്ട് നടപ്പിലാക്കും. ആദ്യഘട്ടമെന്ന നിലയില്‍ ഏഴ് ഏക്കര്‍ സ്ഥലം ബിപിസിഎല്ലിന് കൈമാറും. മൂന്ന് ഏക്കര്‍ സ്ഥലം ഇതിനോടകം തന്നെ മാലിന്യം നീക്കം ചെയ്ത് അവര്‍ക്ക് കൈമാറാന്‍ കഴിയുന്ന വിധത്തിലാക്കി മാറ്റിയിട്ടുണ്ടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ജൈവമാലിന്യം പൂര്‍ണമായും സംസ്‌കരിച്ച് ബയോ സിഎന്‍ജിയാക്കി മാറ്റുന്നതിനുള്ള വലിയ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി നഗരം അനുഭവിക്കുന്ന വലിയൊരു പ്രശ്‌നത്തിന് ശാസ്ത്രീയമായി പരിഹാരം കണ്ടെത്താന്‍ ഇതിലൂടെ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിന്യം നീക്കം ചെയ്ത് തിരിച്ചുപിടിച്ചത് 2.5 ഏക്കര്‍ ഭൂമി

കരാര്‍ നിലവില്‍ വരുമ്പോള്‍ ഏകദേശം 2,00,966 മെട്രിക് ടണ്‍ ലെഗസി വേസ്റ്റാണ് ഞെളിയന്‍പറമ്പിലുണ്ടായിരുന്നത്. 23,000 മെട്രിക് ടണ്‍ മാലിന്യം വേര്‍തിരിച്ച് ഇതിനോടകം നീക്കം ചെയ്തു. 2.5 ഏക്കര്‍ ഭൂമി മാലിന്യം നീക്കം ചെയ്ത് തിരിച്ചുപിടിച്ചെന്ന് ഡെപ്യൂട്ടി മേയര്‍ ഡോ. ജയശ്രീ പറഞ്ഞു. ദീര്‍ഘകാലമായി നഗരം അനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നമായിരുന്നു മാലിന്യ സംസ്‌കരണ സംവിധാനത്തിന്‍റെ അപര്യാപ്തത. ഇത് ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഞെളിയന്‍പറമ്പില്‍ നടപ്പിലാക്കിയിരിക്കുന്നത്.

ഞെളിയന്‍പറമ്പില്‍ വര്‍ഷങ്ങളായി കൂട്ടിയിട്ടിരുന്ന മാലിന്യം വലിയൊരു കുന്നുപോലെയായിരുന്നു. മുമ്പ് ഈ മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. അതിനാല്‍ ഈ മാലിന്യങ്ങളെല്ലാം ഒന്നുചേര്‍ന്ന് നഗരത്തിലെ വലിയൊരു പ്രശ്‌നമായി മാറിയിരുന്നു. ഇവിടേക്ക് മാലിന്യം എത്തിച്ച് നിക്ഷേപിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഈ അവസരത്തിലാണ് കോഴിക്കോട് കോര്‍പറേഷന്‍റെ നേതൃത്വത്തില്‍ കെഎസ്ഡബ്ല്യു എംപി, സിഗ്മ ഗ്ലോബല്‍ എന്നിവയുമായി ചേര്‍ന്ന് നിന്നുകൊണ്ട് ഈ പദ്ധതി ആവിഷ്‌കരിച്ചത്. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് വേര്‍തിരിക്കുക എന്നതാണ് ഈ കരാറിന്‍റെ ലക്ഷ്യം. പ്ലാസ്റ്റിക്, മണ്ണ്, തടി എന്നിവ പ്രത്യേകം വേര്‍തിരിച്ച് മാലിന്യശേഖരണം പൂര്‍ണമായും ഒഴിവാക്കുകയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഞെളിയന്‍പറമ്പിലെ മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് അവിടുത്തെ ഭൂമി പൂര്‍വസ്ഥിതിയിലാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.
അതേസമയം മഴ കനത്തത് മാലിന്യ നീക്കത്തിന്‍റെ വേഗത കുറച്ചതായും സ്ഥലത്ത് ഉത്പാദിപ്പിച്ച ആര്‍ഡിഎഫ്, സിമന്‍റ് ഫാക്ടറികളിലേക്ക് കയറ്റി അയയ്ക്കുന്നത് വേഗത്തില്‍ നടപ്പിലാക്കണമെന്നും അവലോകനയോഗം വിലയിരുത്തി. കെഎസ്ഡബ്ല്യുഎംപി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ബിന്ദു ജാസ്മിന്‍,കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി കോഓര്‍ഡിനേറ്റര്‍ ശ്യാമപ്രസാദ്, കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാജീവ്, പ്രതിപക്ഷ നേതാവ് എസ്.വി.എം. ഷമീല്‍, മനക്കല്‍ ശശി, നംബിഡി നാരായണന്‍, എസ്.എം. തുഷാര, സാറാ ജാഫര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

District News

മുക്കത്തെ ബീവറേജസ് ഔട്ട്‌ലെറ്റ്; ലീഗിനെതിരേ ഗുരുതര ആരോപണവുമായി സിപിഎം

മുക്കം: മുക്കത്തെ ബീവറേജസ് ഔട്ട്‌ലെറ്റ് വിവാദത്തിൽ മുസ്‌ലിം ലീഗിനെതിരേ ഗുരുതര ആരോപണവുമായി സിപിഎം. ബീവറേജസ് ഔട്ട്‌ലെറ്റിനെതിരായ സമരം ബാർ മുതലാളിമാരെ സഹായിക്കാനാണന്നും ഡിസിസി സെക്രട്ടറിയുടെ ഉടമസ്ഥതയിൽ മുക്കത്ത് പ്രവർത്തിക്കുന്ന ബാറിൽ പല ലീഗ് നേതാക്കൾക്കും ഷെയർ ഉണ്ടെന്നും സിപിഎം നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ലീഗ് നേതാക്കളുടെ ഷെയർ സംബന്ധിച്ച തെളിവുകൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വിടുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു.

സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള മുക്കത്തെ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടുന്നതിന് കോൺഗ്രസിന്‍റെ മന്ത്രിയുടെ കീഴിലുള്ള വകുപ്പിൽ ഉള്ളവർ വിചാരിച്ചാൽ നടക്കുമെന്നിരിക്കേ നഗരസഭയ്ക്ക് എതിരായി മുസ്‌ലിം ലീഗ് നടത്തിയ പത്രസമ്മേളനം ദുഷ്ടലാക്കോടെയാണെന്ന് വ്യക്തമാണ്. കോൺഗ്രസും ലീഗും ചേർന്നു ഭരിക്കുന്ന തിരുവമ്പാടിയിലും രാമനാട്ടുകരയിലും നരിക്കുനിയിലും നിലമ്പൂരിലും മഞ്ചേരിയിലും മറ്റും ഔട്ട്‌ലെറ്റുകൾ ഉണ്ടെന്നിരിക്കെ മുക്കത്ത് മാത്രം മദ്യനിരോധനം വേണമെന്ന് പറയുന്നത് ദുരുദ്ദേശപരമാണന്നും സിപിഎം നേതാക്കൾ പറഞ്ഞു. മുക്കത്ത് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം ജില്ല സെക്രട്ടേറിയറ്റംഗം ടി. വിശ്വനാഥൻ, ജില്ല കമ്മിറ്റി അംഗവും തിരുവമ്പാടി ഏരിയ സെക്രട്ടറിയുമായ വി.കെ. വിനോദ്, ഏരിയ കമ്മറ്റി അംഗങ്ങളായ കെ.ടി. ബിനു, സി.എ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. 

District News

ഇഡി റെയ്ഡ്: സാമ്പത്തിക കുറ്റം ചെയ്തുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമെന്ന്

കോഴിക്കോട്: സിപിഎം നേതാക്കള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെയും ചില നിക്ഷിപ്ത താത്പര്യക്കാരുടെയും ആസൂത്രിതമായ നീക്കത്തിന്‍റെ ഭാഗമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിലിന്‍റെ ഫ്‌ളാറ്റില്‍ നടന്ന റെയ്ഡെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. ഡിവൈഎഫ്ഐ മേഖലാ ജോയിന്‍റ് സെക്രട്ടറി നന്ദുവിന്‍റെ വീട് ഉൾപ്പെടെ മറ്റിടങ്ങളിലും ഇഡി പരിശോധന നടത്തി.

ഇതിലൂടെ ഗുരുതരമായ എന്തോ സാമ്പത്തിക കുറ്റം ചെയ്തുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ട്ടി നേതാക്കളെ ലക്ഷ്യംവച്ചുകൊണ്ട് നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പ്രസ്താവനയില്‍ വ്യക്തമാക്കി

District News

നഗ്നതാ പ്രദർശനം; യുവാവിന് ആറുമാസം കഠിനതടവും പിഴയും ശിക്ഷ

നാദാപുരം: വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കായണ്ണ മാട്ടനോട് സ്വദേശി പടിഞ്ഞാറേ ചാലിൽ ടി.പി.സി. ഷിജു(45) വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.

ആറ് മാസം കഠിന തടവും 2500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മാട്ടനോട്ടെ ഇടവഴിയിലൂടെ പോകുകയായിരുന്ന അതിജീവിതക്ക് നേരെ പ്രതി മുണ്ട് പൊക്കി കാണിച്ച് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.2024 സെപ്റ്റംബർ 30 ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് പെൺകുട്ടി പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസിൽ പ്രോസിക്യൂഷൻ എട്ട് സാക്ഷികളെ വിസ്തരിക്കുകയും 15രേഖകൾ ഹാജരാക്കുകയും ചെയ്തു.

പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർമാരായ പി. ഷമീർ, എം. ബിജുരാജ് എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

District News

ഫാ. ചാണ്ടി കുരിശുംമൂട്ടിലിനെ അനുസ്മരിച്ചു

തിരുവമ്പാടി: സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഫാ. ചാണ്ടി കുരിശുംമൂട്ടിലിന്‍റെ എട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

പുന്നക്കൽ സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ദിവ്യബലിയും കല്ലറയിൽ ഒപ്പീസ് പ്രാർഥനയും നടത്തിയശേഷമാണ് അനുസ്മരണ സമ്മേളനം നടന്നത്. താമരശേരി രൂപതാ ഡയറക്ടർ ഫാ. ജിന്‍റോ മച്ചുകുഴിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു പെരുവേലിൽ മുഖ്യപ്രഭാഷണം നടത്തി.


രൂപതാ പ്രസിഡന്‍റ് കുര്യൻ ചെമ്പനാനി, സെക്രട്ടറി ജോളി ഉണ്ണിയെപ്പിള്ളിൽ, വൈസ് പ്രസിഡന്‍റുമാരായ പി.വി. ജോൺ, ഏബ്രഹാം മണലോടി, ജോസ് കുരിശുംമൂട്ടിൽ, തോമസ് കുരിശുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ചാണ്ടി കുരിശുംമൂട്ടിൽ സമൂഹത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിനും വ്യക്തിത്വ വികസന പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ സമ്മേളനത്തിൽ അനുസ്മരിച്ചു.

District News

മുക്കത്ത് പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: മുക്കത്ത് പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഫ്യൂച്ചര്‍ ഷോറൂം സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഷോറൂമില്‍ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി മുക്കത്തിന് സമ്മാനിച്ചത്. വമ്പന്‍ ഉദ്ഘാടന ഓഫറുകള്‍ക്കൊപ്പം "മൈജി ഓണം, മാസ് ഓണം-സീസണ്‍ നാല്' സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ബമ്പര്‍ സമ്മാനം ബിഎംഡബ്ല്യു കാര്‍, ലക്കി ഡ്രോയിലൂടെ 20 കാര്‍, 25 സ്‌കൂട്ടര്‍, 1 ലക്ഷം രൂപ വീതം 100 പേര്‍ക്ക് കാഷ് പ്രൈസ്, 50 പേര്‍ക്ക് ഇന്‍റര്‍നാഷണല്‍ ട്രിപ്പ്, ഇതിന് പുറമെ ഉറപ്പായ സ്‌ക്രാച്ച് ആൻഡ് വിന്‍ സമ്മാനങ്ങള്‍ ഉള്‍പ്പെടെ ആകെ 30 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം ഓഫറിലൂടെ നല്‍കുന്നത്. ഈ സമ്മാനങ്ങള്‍ക്ക് പുറമെ ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്‍കുന്ന സ്പെഷല്‍ ഓണം ഓഫറുകളും ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫറുകളും കൂടി ചേരുമ്പോള്‍ ഓഫര്‍ മൂല്യം ആകെ 30 കോടി രൂപ കടക്കും.

District News

കർഷകരെ ആദരിച്ച് കൂടരഞ്ഞി പഞ്ചായത്ത്

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി എംഎൽഎ സി. കെ. കാസിം ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് എംഎൽഎ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്‍റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ജോർജ്കുട്ടി കക്കാടംപൊയിൽ, സ്ഥിരംസമിതി അധ്യക്ഷരായ ജെയിംസ് വേളാശേരി, ആയിഷ ബി. ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ്, കൃഷി ഓഫീസർ ടിൻസി ടോം, ആദർശ് ജോസഫ്, എം. കെ. സജയ്, പി.എം. തോമസ് മാസ്റ്റർ, സണ്ണി പെരികിലംതറപ്പിൽ എന്നിവർ പ്രസംഗിച്ചു.

District News

കെഎസ്എസ്പിയു വനിതാ കൺവൻഷൻ നടത്തി

ചക്കിട്ടപാറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ യൂണിറ്റ് വനിതാ കൺവൻഷൻ നടത്തി. സംഘടന യൂണിറ്റ് പ്രസിഡന്‍റ് മാത്യു പേഴ്ത്തിങ്കൽ അധ്യക്ഷത വഹിച്ചു. വനിതാ വേദി ബ്ലോക്ക് കൺവീനർ എം. രാധ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ഡി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന അംഗം അന്നക്കുട്ടി തോമസ്, തോമസ് ഫിലിപ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ആലിസ് അഗസ്റ്റിൻ, ശോഭന മുണ്ടാളി, മറിയാമ്മ മാത്യു, എം.ഡി. വത്സ, കെ.വി. തങ്കം, ശോഭന ഭാസ്കർ, എൻ.വി. ഏലിക്കുട്ടി, കെ.കെ. അശോകൻ, കെ.വി. വിജയകുമാർ, സന്തോഷ് കാദംബരി എന്നിവർ പ്രസംഗിച്ചു.

District News

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

പത്തനംതിട്ട: വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി. സ്‌കൂൾ, കോളജ് പരിസരങ്ങളിലെ ലഹരിമാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കളക്‌ട്രറേറ്റില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാതല ജനകീയ സമിതി യോഗത്തില്‍ പ്രസിഡന്‍റ് നിര്‍ദേശിച്ചു.

എക്‌സൈസ് വകുപ്പിന്‍റെ ലഹരി വിരുദ്ധ നടപടി യോഗത്തില്‍ വിശദീകരിച്ചു. സ്‌കൂള്‍ പ്രവര്‍ത്തന സമയങ്ങളിലും വൈകിട്ട് അടയ്ക്കുമ്പോഴും യൂണിഫോമിലും മഫ്തിയിലും എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിംഗുമുണ്ട്. വ്യാജവാറ്റ് നടക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകളില്‍ കര്‍ശന നിരീക്ഷണമുണ്ട്.

ജില്ലയിലെ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍ രൂപികരിച്ചു. കോളജുകളില്‍ നേര്‍കൂട്ടം കമ്മിറ്റികളും ഹോസ്റ്റലുകളില്‍ ശ്രദ്ധ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ താലൂക്കുകളിലും ജനജാഗ്രത വോളണ്ടിയര്‍ ടീം രൂപീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് എന്‍ഫോഴ്‌സമെന്‍റ് പ്രവര്‍ത്തനം ശക്തമാക്കി.

ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മാണം, അനധികൃത മദ്യ വില്‍പ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ അമര്‍ച്ച ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ പ്രത്യേകമായി രൂപീകരിച്ചു.

അബ്കാരി, എന്‍ഡിപിഎസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളില്‍ ഫോണ്‍ മുഖേന അറിയിക്കാം. ജില്ല കണ്‍ട്രോള്‍ റൂം -0468 2222873, ടോള്‍ ഫ്രീ നമ്പർ- 1055, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പത്തനംതിട്ട- 0468 2222502, 9400069466. എഡിഎം ആര്‍. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി. എൽ. ഷിബു, അസിസറ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍മാരായ എസ്. അനില്‍കുമാർ, എസ്. സനില്‍, ജനകീയ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

District News

കോന്നി ടൗണിൽ ഗതാഗതക്കുരുക്ക്

കോന്നി: കോന്നി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാവാതെ അധികൃതർ നട്ടംതിരിയുന്നു. സിഗ്നൽ ലൈറ്റിൽ പെടുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിൽ ടൗണിലെ പ്രധാന കാഴ്ച. സിഗ്നലിന്‍റെ ഇടതുവശത്ത് റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും, ഈ ഭാഗത്തെ അനധികൃത വാഹന പാർക്കിംഗുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. ഇതുമൂലം സിഗ്നൽ നോക്കാതെ ഇടതുഭാഗത്തേക്ക് തിരിഞ്ഞുപോകേണ്ട വാഹനങ്ങൾക്കും മുന്നോട്ട് പോകാനാവാതെ കുരുക്കിൽപ്പെടേണ്ടി വരുന്നുണ്ട്. നിലവിൽ കിലോമീറ്ററുകളോളം നീളുന്ന വാഹനനിരയാണ് രൂപപ്പെടുന്നത്. ഓണ വിപണി സജീവമായതോടെ ടൗണിലെത്തുന്ന യാത്രക്കാരാണ് മണിക്കൂറുകളോളം നിരത്തിൽപെട്ട് ദുരിതത്തിലാവുന്നത്.

നിയമങ്ങൾ കാറ്റിൽപറത്തി പാർക്കിംഗും കയ്യേറ്റവും

റോഡുവശങ്ങളിലെയും സിഗ്നൽ ലൈറ്റുകൾക്ക് തൊട്ടടുത്തുള്ളതുമായ അശാസ്ത്രീയ പാർക്കിംഗ് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഓട്ടോറിക്ഷസ്റ്റാൻഡ്മാറ്റിസ്ഥാപിക്കുമെന്നോ സിഗ്നൽ കവലയുടെ 50 മീറ്റർ ചുറ്റളവിൽ പാർക്കിംഗ് തടയുമെന്നോ ഉള്ളഗ്രാമപഞ്ചായത്തിന്‍റെ വാഗ്ദാനങ്ങളൊന്നുംനടപ്പിലായിട്ടില്ല. കാൽനടയാത്രക്കാർക്കായി നിർമ്മിച്ച നടപ്പാതകൾ ഉന്തുവണ്ടികളും പെട്ടി ഓട്ടോറിക്ഷകളും കയ്യടക്കിയിരിക്കുകയാണ്. സെൻട്രൽ ടൗൺ കേന്ദ്രീകരിച്ച് അനധികൃതമായി പെട്ടിക്കടകൾ ഉയർന്നുവരുന്നതും ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുന്നു. ഇത്തരം പെട്ടിക്കടകൾ സ്ഥാപിക്കുന്നതിന് പിന്നിൽ ചില രാഷ്‌ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് പ്രധാന ആക്ഷേപം.

കച്ചവടക്കാരിൽ നിന്ന് പ്രത്യേക മാസാന്ത വരിസംഖ്യയും അംഗത്വ ഫീസും ഈടാക്കിയാണ് പെട്ടിക്കടകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നതെന്നും, ഇതിന് ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും പ്രാദേശിക വ്യാപാരികൾ ആരോപിക്കുന്നു. ഓണത്തിരക്ക് കണക്കിലെടുത്ത് അടിയന്തരമായി ഗതാഗത കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ യാത്രക്കാർ ഏറെ ദുരിതത്തിൽ പെടും.

District News

ഓണത്തിന് നൂറുമേനി ചെണ്ടുമല്ലി; വിളവെടുപ്പ് നടത്തി പ്രിയദർശിനി വാർഡ്

അടൂർ: ഓണത്തിന് ഒരു മുറം പൂവ് പദ്ധതിയുടെ ഭാഗമായി അടൂര്‍ നഗരസഭ 26-ാം വാര്‍ഡായ പ്രിയദര്‍ശിനിയില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. രണ്ടര മാസം നീണ്ടുനിന്ന കൃഷിയില്‍ നൂറുമേനി വിളവാണ് ലഭിച്ചത്.

അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ റീന സാമുവല്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ലിന്നറ്റ് മെറിന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷിബിന്‍ ഷാജ്, മുന്‍ കൗണ്‍സിലര്‍മാരായ സജു മിഖായേൽ, പ്രശാന്ത് ചന്ദ്രന്‍പിള്ള, ശോഭ തോമസ്, പി. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ മിനി, സതി, സുലേഖ, ശ്യാമള, സുശീല, ശോഭന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. നഗരസഭ ഉദ്യോഗസ്ഥ അല്‍ക്കയുടെ മേല്‍നോട്ടവും കൃഷിക്കുണ്ടായിരുന്നു.

District News

ആരാധനാലയങ്ങളിലും കടകളിലും വ്യാപക മോഷണം

പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിലും കടകളിലും വ്യാപക മോഷണം തിങ്കളാഴ്ച്ച രാത്രിയില്‍ പുല്ലാട് തെങ്ങും തോട്ടത്തില്‍ ദേവി ക്ഷേത്രത്തിലെ നടകള്‍ തുറന്ന് ദേവി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകളും കാണിക്കവഞ്ചിയും കവര്‍ന്നു.

മറ്റൊരു നടതുറക്കാന്‍ ശ്രമിച്ചുവെങ്കിലും തുറക്കാന്‍ കഴിഞ്ഞില്ല ഉപദേവതാ ക്ഷേത്രങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്ന കാണിക്കവഞ്ചികളും മോഷ്ടിക്കപ്പെട്ടു രാവിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് നടതറന്ന് കിടക്കുന്നത് കണ്ടത് തുടര്‍ന്ന് ക്ഷേത്രോ പദേശകസമിതി കോയിപ്രം പോലിസില്‍ പരാതി നല്‍കി. പുല്ലാട് വടക്കേ കവലയിലെ ഒരു കട, പുല്ലാട് - കോട്ടയം റൂട്ടിലെ മേടയില്‍ പടിക്കല്‍ ജഗ്ഷനിലുളള പച്ചകറി കട, പാട്ടക്കാല ജംഗ്ഷനിലെ കട എന്നിവിടങ്ങളില്‍ മോഷണം നടന്നു കോയിപ്രം പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പങ്കജ് കൃഷ്ണന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

District News

വേളമുരുപ്പു കുന്ന് സംരക്ഷിക്കണം; ജനകീയ പ്രതിരോധ ജ്വാല

അടൂർ: തൊടുവക്കാട് വേളമുരുപ്പു കുന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ജ്വാല സംഘടിപ്പിച്ചു.

ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വേളമുരുപ്പ് കുന്നിലെ തേപ്പുപാറ തോട്ടമുക്ക് പ്രദേശത്ത് മണ്ണ് ഇടിച്ചുനീക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തേപ്പുപാറ തോട്ടമുക്കിൽ നടന്ന പ്രതിഷേധം ഏഴംകുളം പഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമിതി ചെയർമാൻ വിജയൻ നായർ അധ്യക്ഷത വഹിച്ചു. വിജു രാധാകൃഷ്ണൻ, ബിജു ജോൺ, രജീഷ്, വി.പി. റെജി, ജോണിക്കുട്ടി, ശമുവേൽ വീരപ്പള്ളി, ബാബു കോടത്തയ്യത്ത് എന്നിവർ പ്രസംഗിച്ചു.

District News

ഏനാത്ത് പാലത്തിൽ സുരക്ഷാവേലി നിർമാണം തുടങ്ങി

അടൂർ: ഏനാത്ത് പാലത്തിന്‍റെ കൈവരികളിൽ സുരക്ഷാവേലി സ്ഥാപിക്കുന്ന പണികൾ തുടങ്ങി.പാലത്തിന്‍റെ ഇരുവശങ്ങളിലും കൈവരിക്ക് ഉയരം കൂട്ടിയാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത് പാലത്തിലെ കൈവരികളുടെ ഉയരം കൂട്ടണമെന്ന് നാട്ടുകാർ നാളുകളായി ആവശ്യപ്പെട്ടുവരികയാണ്.

ഏനാത്ത് പാലത്തിൽനിന്ന് ആളുകൾ ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഒരു ഘട്ടത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പാലത്തിൽ കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായത്.

കൊല്ലം ജില്ലാ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലാണ് ഏനാത്ത് പാലം. സുരക്ഷാവേലി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

പാലത്തിലെ കൈവരികളുടെ ഉയരം കൂട്ടണമെന്നാവശ്യപ്പെട്ട് വിവിധ പൊതുപ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളും അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നു.

District News

റാന്നിയിലെ ജലോത്സവങ്ങള്‍ക്ക് 23നു തുടക്കം

റാന്നി: താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഴകുളം മധു എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. 23 മുതല്‍ 28 വരെയാണ് റാന്നിയിലെ വിവിധ ജലമേളകൾ. മേളകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സുഗമമായ നടത്തിപ്പിനും വകുപ്പുകള്‍ കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.

തിരക്ക് നിയന്ത്രണത്തിനും വാഹനഗതാഗത ക്രമീകരണത്തിനും പോലീസിനെ നിയോഗിക്കും. അഗ്‌നിരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ റെസ്‌ക്യൂ ബോട്ടുകളും നീന്തല്‍ വിദഗ്ധരും ഉണ്ടാകും. ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീം സജ്ജമാക്കും. പമ്പയാറ്റിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിര്‍ത്തും. റാന്നി പാലത്തിന്‍റെ കീഴില്‍ അടിഞ്ഞിരിക്കുന്ന കമ്പ്, മുള തുടങ്ങിയ പാഴ്‌വസുതുക്കള്‍ ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യും. ജലമേള കേന്ദ്രങ്ങളിലും പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും തടയുന്നതിന് പൊലീസുമായി ചേര്‍ന്ന് എക്‌സൈസ് വകുപ്പ് പരിശോധന നടത്തും.

ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര കടവില്‍ നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തുന്ന തിരുവോണത്തോണിയുടെ സുഗമമായ യാത്ര സംബന്ധിച്ച ക്രമീകരണവും വിലയിരുത്തി. ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവം 23, പേരൂര്‍ച്ചാല്‍ ജലമേള 26, റാന്നി അവിട്ടം ജലോത്സവം 27, അയിരൂര്‍ മാനവമൈത്രി ചതയ ജലമേള 28 എന്നീ തീയതികളില്‍ നടക്കും.

ജില്ലാ കളക്‌ടര്‍ എ. നിസാമുദ്ദീന്‍, എഡിഎം ആർ. രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്‌ടര്‍ ബീന എസ്. ഹനീഫ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

District News

വയോജന പകല്‍ പരിപാലന കേന്ദ്രം അടഞ്ഞുതന്നെ

അടൂർ: ഉദ്ഘാടനം ചെയ്തിട്ട് 17 വര്‍ഷമായിട്ടും കുന്നിടയിലെ വയോജന പകല്‍ പരിപാലന കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കാനായിട്ടില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഏനാദിമംഗലം പഞ്ചായത്തില്‍ കുന്നിട ജംഗ്ഷനില്‍ നിന്ന് അര കിലോമീറ്റര്‍ മാറിയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പഞ്ചായത്താണ് കേന്ദ്രം തുടങ്ങിയത്. സംസ്ഥാനത്തുടനീളം ആരംഭിച്ച വയോജനപകല്‍ പരിപാലന കേന്ദ്രങ്ങളുടെ ഭാഗമായാണ് ഇവിടെയും തുടങ്ങിയത്. വയോജനങ്ങള്‍ക്ക് വേണ്ടി ഒരു പകലിടം എന്ന രീതിയിലാണ് കേന്ദ്രം ആരംഭിച്ചത്. ഒറ്റപ്പെട്ട് ജീവിക്കുന്ന വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങളില്‍ മാനസിക ഉല്ലാസത്തോടെ ചെലവഴിക്കാന്‍ ഒരു സ്ഥലം എന്നതായിരുന്നു ഉദ്ദേശ്യം. 2009 ജനുവരി 22-ന് അന്നത്തെ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതുവരെയും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല.

രണ്ട് നിലകളും മുകളില്‍ ഷീറ്റിട്ടതുമായാണ് കെട്ടിടമുള്ളത്. വെള്ളമില്ലാത്തതാണ് കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനു കാരണമായി പറയുന്നത്. കുറച്ച് ഉയര്‍ന്ന പ്രദേശത്താണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കിണര്‍ കുഴിച്ചെങ്കിലും അടിയില്‍ പാറയായതിനാല്‍ വെള്ളം ലഭിച്ചില്ല. മാത്രമല്ല ഇനി കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാന്‍ നവീകരണ പ്രവര്‍ത്തനവും ആവശ്യമാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി നവീകരണത്തിന് തുക വകയിരുത്തിയിരുന്നെങ്കിലും അത് പര്യാപ്തമല്ലായിരുന്നു.

കെട്ടിടത്തിന്‍റെ വയറിംഗ് ഉള്‍പ്പെടെയുള്ളയവയുടെ നവീകരണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 14 ലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നാണ് വിവരം. മുന്‍പ് പ്രദേശത്തു നടന്ന ചില വിവാഹ ചടങ്ങുകള്‍ക്ക് ഇവിടുത്തെ ഹാള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. നവീകരണം പൂര്‍ത്തിയാക്കി ഏതെങ്കിലും തരത്തില്‍ കെട്ടിടം ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരും പറയുന്നത്.

District News

ശബരി വിമാനത്താവളം കൊടുമണ്ണിൽ വേണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

അടൂര്‍: ശബരി വിമാനത്താവളത്തിനായി കൊടുമണ്‍ പ്ലാന്‍റേഷന്‍ മേഖലയിലെ സര്‍ക്കാര്‍ റവന്യുഭൂമി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ശബരി വിമാനത്താവള ആക്‌ഷന്‍ കമ്മിറ്റി സി.വി. ശാന്തകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കി.

പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്തതും ജില്ലയില്‍ ഏറ്റവും കൂടുതല്‍ യാത്രാസൗകര്യമുള്ളതും വന്യജീവികള്‍ക്ക് ഭീഷണിയില്ലാത്തതുമായ പ്രദേശമാണ് കൊടുമണ്ണിലേതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍നിന്ന് അധികം ദൂരെയല്ലാത്ത സ്ഥലമാണിതെന്നും കമ്മിറ്റി പറഞ്ഞു.

2015 മുതല്‍ വിവിധ സര്‍ക്കാരുകള്‍ ശബരി വിമാനത്താവള പദ്ധതി പരിഗണിച്ചുവരുന്നുണ്ടെങ്കിലും ഇതേവരെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. എരുമേലി ചെറുവള്ളി പദ്ധതി നിയമക്കുരുക്കിലായതിനാല്‍ അവിടെ പദ്ധതി നടപ്പാക്കാനുള്ള സാധ്യത കുറവാണ്. ആറന്മുളയിലും മഴക്കാലത്തെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിവേദനത്തില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമണ്ണിലെ സര്‍ക്കാര്‍ ഭൂമിയാണെന്ന് ആക്‌ഷന്‍ കമ്മിറ്റി വ്യക്തമാക്കി. പ്ലാന്‍റേഷന്‍ മേഖല സര്‍ക്കാര്‍ റവന്യു ഭൂമിയായതിനാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും ഭൂമി സംബന്ധമായ നിയമക്കുരുക്കുകള്‍ ഒഴിവാക്കാനാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിദേശ മലയാളികളുടെ സഹായവും പദ്ധതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

പ്ലാന്‍റേഷന്‍ മേഖല വനഭൂമിയാണെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിറ്റി പറഞ്ഞു. ഇതുസംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെയുള്ള നിവേദനമാണ് സി. വി. ശാന്തകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

ആക്‌ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. വര്‍ഗീസ് പേരയില്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജികുമാര്‍ രണ്ടാംകുറ്റി, കമ്മിറ്റി വൈസ് പ്രസിഡന്‍റ് ജോണ്‍സണ്‍ കുളത്തുംകരോട്ട്, ടി തുളസീധരൻ, വിനോദ് വാസുക്കുറുപ്പ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

District News

രമാകാന്തിന് മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡല്‍

പത്തനംതിട്ട: ഫയര്‍ സ്റ്റേഷനിലെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അംഗവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറുമായ കെ. കെ. രമാകാന്തിന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍ ലഭിച്ചു. 2013ല്‍ സര്‍വീസില്‍ പ്രവേശിച്ച രമാകാന്ത് 2022 ല്‍ അഗ്‌നി വകുപ്പ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതു മുതല്‍ അതില്‍ അംഗമാണ്.

സ്‌കൂബ ഡൈവിംഗുമായി ബന്ധപ്പെട്ടുള്ള ബേസിക്, അഡ്വാന്‍സ് കോഴ്‌സുകൾ, മൗണ്ടനീയറിംഗ് ആന്‍ഡ് റോപ്പ് റെസ്‌ക്യൂ, കൊളാപ്സ്ഡ് സ്ട്രക്ച്ചറല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, സ്വിഫ്റ്റ് വാട്ടര്‍ റെസ്‌ക്യൂ, ബ്രീത്തിംഗ് അപ്പാരറ്റസ് (ശ്വസന ഉപകരണം) ഉപയോഗിച്ചുള്ള വിവിധതരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

സിവില്‍ ഡിഫന്‍സ് മാസ്റ്റര്‍ ട്രെയിനര്‍ കൂടിയായ രാമാകാന്തിന് ഇരുപത്തഞ്ചോളം സദ്‌സേവന പത്രങ്ങള്‍ വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസി ബുക്‌സ് പുറത്തിറക്കിയ നഗരത്തിലെ മഴ എന്ന കവിതാ സമാഹാരത്തിന് 2012-ലെ യുവകവിക്കുള്ള ആശാന്‍ പ്രൈസ് ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ വള്ളികുന്നം, കടുവിനാല്‍ കൃഷ്ണനിവാസില്‍ റിട്ട. അധ്യാപകരായ എസ്. കൃഷ്ണന്‍ നായരുടെയും ഇ. രാധമ്മയുടെയും മകനാണ്. അശ്വതി വിജയന്‍ ഭാര്യയും ആർ.എ. ശ്രീശിവ് മകനുമാണ്.

Latest News

Corehub Up